Arikomban shot again
കമ്പം: ജനവാസമേഖലയില്‍ പരിഭ്രാന്തി പടര്‍ത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് തമിഴ്‌നാട് സര്‍ക്കാര്‍. രാത്രി 12.30 യോടെയാണ് തേനി പൂശാനംപട്ടിക്കടുത്തു വച്ച് വനംവകുപ്പ് മയക്കു വെടിവച്ചത്. തുടര്‍ന്ന് മയക്കത്തിലായ ആനയുടെ കാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാല്‍ വാഹനത്തില്‍ വച്ച് ആന പാതി മയക്കം വിടുകയും തുമ്പിക്കൈ പുറത്തിടുകയും ചെയ്തതോടെ ബൂസ്റ്റര്‍ ഡോസ് നല്‍കാനും സാധ്യതയുണ്ട്. പ്രതിഷേധ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അരിക്കൊമ്പനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ കൃത്യമായി പുറത്തുവിട്ടിട്ടില്ല.
ഇതേ സമയം കളക്കാട് മുണ്ടൻതുറ വന്യജീവി സങ്കേതത്തിലേക്ക് ആനയെ മാറ്റാനാണ് നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം തമിഴ്നാട് വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആനയെ അടുത്ത കാട്ടിൽ തുറന്നു വിട്ടാൽ അവിടെയും സമീപത്തെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക വലുതായുണ്ട്. അതിനാൽ ആനയെ പരിശീലിപ്പിച്ച് കുങ്കിയാന ആക്കണമെന്ന ആവശ്യം തമിഴ്നാട്ടിൽ ശക്തമാണ്.
Keywords: Arikomban, Shot, Tamilnadu, Kambam
COMMENTS