തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിനു മുതിര്‍ന്ന 54കാരന്‍ സന്യാസിയുടെ ജനനേന്ദ്രിയം പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി മുറിച്ചെടുത്തു. സന്യാസിക്കും...
തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിനു മുതിര്‍ന്ന 54കാരന്‍ സന്യാസിയുടെ ജനനേന്ദ്രിയം പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി മുറിച്ചെടുത്തു. സന്യാസിക്കും ലൈംഗിക പീഡനത്തിനു കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അമ്മയ്ക്കുമെതിരേ പൊലീസ് കേസെടുത്തു.
പന്മന ആശ്രമത്തിലെ സന്യാസി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിക്കാണ് പെണ്‍കുട്ടിയുടെ ആക്രണമത്തില്‍ ജനനേന്ദ്രിയം നഷ്ടമായത്. 90 ശതമാനത്തോളം മുറിഞ്ഞു തൂങ്ങിപ്പോയ ജനനേന്ദ്രിയം പഴയതുപോലെ തുന്നിച്ചേര്‍ക്കുക പ്രയാസമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ വര്‍ഷങ്ങളായി പൂജയ്‌ക്കെത്തുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍ന്നു കിടപ്പാണ്. കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം വഴിയാണ് ഇയാള്‍ പൂജയ്ക്കു വരുന്നത്. പൂജ കഴിഞ്ഞ് കുട്ടിയെ പീഡിപ്പിക്കു പതിവാണ്. മൂന്നു വര്‍ഷമായുള്ള ഉപദ്രവത്തില്‍ സഹികെട്ടപ്പോഴാണ് കുട്ടി പ്രത്യാക്രമണത്തിനു തയ്യാറെടുത്തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. തന്നെ കീഴടക്കാന്‍ വന്ന സന്യാസിയെ അടുത്തു കരുതിവച്ച മൂര്‍ച്ചയേറിയ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴികൊടുത്തു.
രക്തസ്രാവം നിയന്ത്രിക്കാനാവാതെയാണ് സന്യാസിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. സന്യാസിയുടെ ജീവന്‍ അപകടത്തിലാവുമെന്നു കണ്ട ആശുപത്രി ഡോക്ടര്‍മാര്‍ യൂറോളജി, പഌസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂത്രം പോകുന്നതിനായി പ്രത്യേകം ട്യൂബും ഇട്ടിട്ടുണ്ട്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സന്യാസി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് പേട്ട പൊലീസും ഇടപെട്ടു. ഇതോടെയാണ് അമ്മയും കുടുങ്ങിയത്.
പെണ്‍കുട്ടിക്കെതിരേയും കേസെടുക്കേണ്ടിവരുമെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സ്വന്തം വീട്ടില്‍ സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ പെണ്‍കുട്ടിക്കെതിരേ കേസെടുക്കരുതെന്ന നയമോപദേശമാണ് പൊലീസിനു കിട്ടിയത്. മാത്രമല്ല, രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും കുട്ടിക്കു പിന്തുണയും ആശ്വാസവുമായി ഒപ്പമുണ്ട്.
പന്മന ആശ്രമത്തിലെ സന്യാസി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിക്കാണ് പെണ്‍കുട്ടിയുടെ ആക്രണമത്തില്‍ ജനനേന്ദ്രിയം നഷ്ടമായത്. 90 ശതമാനത്തോളം മുറിഞ്ഞു തൂങ്ങിപ്പോയ ജനനേന്ദ്രിയം പഴയതുപോലെ തുന്നിച്ചേര്‍ക്കുക പ്രയാസമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ വര്‍ഷങ്ങളായി പൂജയ്‌ക്കെത്തുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍ന്നു കിടപ്പാണ്. കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം വഴിയാണ് ഇയാള്‍ പൂജയ്ക്കു വരുന്നത്. പൂജ കഴിഞ്ഞ് കുട്ടിയെ പീഡിപ്പിക്കു പതിവാണ്. മൂന്നു വര്‍ഷമായുള്ള ഉപദ്രവത്തില്‍ സഹികെട്ടപ്പോഴാണ് കുട്ടി പ്രത്യാക്രമണത്തിനു തയ്യാറെടുത്തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. തന്നെ കീഴടക്കാന്‍ വന്ന സന്യാസിയെ അടുത്തു കരുതിവച്ച മൂര്‍ച്ചയേറിയ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴികൊടുത്തു.
രക്തസ്രാവം നിയന്ത്രിക്കാനാവാതെയാണ് സന്യാസിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. സന്യാസിയുടെ ജീവന്‍ അപകടത്തിലാവുമെന്നു കണ്ട ആശുപത്രി ഡോക്ടര്‍മാര്‍ യൂറോളജി, പഌസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂത്രം പോകുന്നതിനായി പ്രത്യേകം ട്യൂബും ഇട്ടിട്ടുണ്ട്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സന്യാസി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് പേട്ട പൊലീസും ഇടപെട്ടു. ഇതോടെയാണ് അമ്മയും കുടുങ്ങിയത്.
പെണ്‍കുട്ടിക്കെതിരേയും കേസെടുക്കേണ്ടിവരുമെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സ്വന്തം വീട്ടില്‍ സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ പെണ്‍കുട്ടിക്കെതിരേ കേസെടുക്കരുതെന്ന നയമോപദേശമാണ് പൊലീസിനു കിട്ടിയത്. മാത്രമല്ല, രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും കുട്ടിക്കു പിന്തുണയും ആശ്വാസവുമായി ഒപ്പമുണ്ട്.
COMMENTS