...

യുദ്ധവും സമാധാവും അടിച്ചേല്‍പ്പിക്കാന്‍ വരേണ്ട, അമേരിക്കയെ കാത്തിരിക്കുന്നത് പരിഹരിക്കാനാവാത്ത ഗുരുതര പ്രത്യാഘാതമെന്നു ഖമേനി, നിരുപാധികം കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ട്രംപ്, അമേരിക്കന്‍ പട്ടാളക്കാരെ കുരുതികൊടുക്കരുതെന്നു ട്രംപ് ക്യാമ്പിലും ആവശ്യം

Khamenei, who should not come to impose war and peace, said that there is an irreparable and serious consequence waiting for the United States


എന്‍ പ്രഭാകരന്‍

ദുബായ്:  അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധമായാലും സമാധാനമായാലും ഇറാന്‍ അംഗീകരിക്കില്ലെന്നു പരമോന്നത നേതാവ് അയത്തുള്ള ഖമേനി. കൂടാതെ ഇറാനില്‍ യുഎസ് നടത്തുന്ന ഏതൊരു ആക്രമണവും 'പരിഹരിക്കാനാവാത്ത ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് ഖമേനി മുന്നറിയിപ്പ് നല്‍കി.ഉപാധികളില്ലാതെ കീഴടങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഖമേനി തള്ളിക്കളഞ്ഞു.

വെള്ളിയാഴ്ച മുതല്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഖമേനി പിന്നീട് പ്രതികരിക്കുന്നത് ഇപ്പോഴാണ്. ഇസ്ലാമിക് റിപ്പബ്ലിക്കില്‍ സമാധാനമോ യുദ്ധമോ അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു സ്റ്റേറ്റ് മീഡിയയില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ ഖമേനി പറഞ്ഞു.

''ഇറാനെയും അവിടുത്തെ ജനങ്ങളെയും അതിന്റെ ചരിത്രത്തെയും അറിയാവുന്ന ജ്ഞാനികളായ വ്യക്തികള്‍ ഒരിക്കലും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല. കാരണം ഇറാനിയന്‍ രാജ്യം കീഴടങ്ങാനുള്ള ഒന്നല്ല,'' സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുറഞ്ഞ റെസല്യൂഷനിലുള്ള വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. 'യുഎസിന്റെ ഏതെങ്കിലും സൈനിക ഇടപെടല്‍ തങ്ങള്‍ക്ക് പരിഹരിക്കാനാകാത്ത നാശത്തിന് കാരണമാകുമെന്ന് അമേരിക്കക്കാര്‍ അറിഞ്ഞിരിക്കണം.' ഇറാനെ ആക്രമിച്ച ഇസ്രായേല്‍ വലിയ തെറ്റ് ചെയ്തിരിക്കുന്നു. അതിനുള്ള ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടിവരും. 

ഖമേനിയുടെ വീഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമല്ല. ബീജ് കര്‍ട്ടനുകളഖമേനിയുടെ മുന്‍ഗാമിയായ ഗ്രാന്‍ഡ് ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ ഛായാചിത്രവും മാത്രം കാണിക്കുന്ന പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ ആക്രമണം ഭയന്ന് ഖമേനി ബങ്കറിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ സ്ഥാനം പുറത്തറിയാന്‍ ഇടവരാത്ത തരത്തില്‍ ശ്രദ്ധാപൂര്‍വമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഇറാനെ ആക്രമിക്കാനായി തിരിക്കുന്ന ഇസ്രയേലി പോര്‍വിമാനം

ഇതിനിടെ, ഇറാനിലെ സെന്‍ട്രിഫ്യൂജ് കേന്ദ്രങ്ങള്‍, ആയുധ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ 40 സ്ഥലങ്ങള്‍ ഇന്ന് ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. മറിച്ച് ഇസ്രായേലിന് നേരെ ഇറാന്‍ ഇന്ന് ഡ്രോണുകളുടെ പരമ്പര തന്നെ അയച്ചു. ഇതിനൊപ്പം ഇറാന്‍ ഹൈപ്പര്‍സോണിക് മിസൈലുകളും ഇസ്രായേലിലേക്കു തൊടുത്തു. 'ഫത്താ-1 മിസൈലുകള്‍ ഉപയോഗിച്ച് അഭിമാനകരമായ ഓപ്പറേഷന്‍ ഹോണസ്റ്റ് പ്രോമിസ് 3 ന്റെ പതിനൊന്നാമത്തെ തരംഗത്തിലൂടെ നടത്തിയതായി റവല്യൂഷണറി ഗാര്‍ഡുകള്‍ സ്റ്റേറ്റ് ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇതേസമയം, ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ആശക്കുഴപ്പത്തിലാണെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ട്രംപിന്റെ വിശ്വസ്ത വലയത്തിലുള്ളവര്‍ പോലും രണ്ടു ചേരിയിലായ അവസ്ഥയാണ്.

ഇറാനില്‍ സാധ്യമായ യുഎസ് ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഞാന്‍ അതു ചെയ്‌തേക്കാം, ചിലപ്പോള്‍ ചെയ്തില്ലെന്നും വരാം. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം, മറ്റാര്‍ക്കും അത് അറിയുകയുമില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

'വൈറ്റ് ഹൗസിലേക്ക് വരാം' എന്ന് ഇറാനുവേണ്ടി മദ്ധ്യസ്ഥതയ്ക്കു നില്‍ക്കുന്നവര്‍ പറഞ്ഞതായും അതു  ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഒരു ചര്‍ച്ചയ്ക്കും വൈറ്റ് ഹൗസിനെ സമീപിച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്. ''ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനും വൈറ്റ് ഹൗസിന്റെ കവാടത്തില്‍ തമ്പടിക്കാന്‍ ഉദ്ദേശിക്കുന്നില്ല'' എന്നാണ് യു എനിലെ ഇറാന്‍ പ്രതിനിധി പറഞ്ഞത്.

ഇറാന്റെ 'നിരുപാധികമായ കീഴടങ്ങലിന്' ട്രംപ് വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് യുഎസുമായി ഒരു കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് 60 ദിവസത്തെ സമയപരിധി നല്‍കിയിരുന്നു. ആ സമയപരിധി അവര്‍ വെറുതേ കളഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തിന് ശേഷം ചര്‍ച്ചയ്ക്കു സാദ്ധ്യതയില്ലെന്നാണ ട്രംപ് പറഞ്ഞത്.

ചൊവ്വാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ്, തുള്‍സി ഗബ്ബാര്‍ഡ്‌

ട്രംപിന്റെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ഇറാനെ ആക്രമിക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടമായ യുറേനിയം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെങ്കിലും അത് ആണവായുധം നിര്‍മിക്കാന്‍ പര്യാപ്തമാണെന്നു കരുതുന്നില്ലെന്ന് കോണ്‍ഗ്രസിന് മുമ്പാകെ മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജയായ തുള്‍സി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് ട്രംപിന് അനിഷ്ടമുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇറാനെ ആക്രമിക്കുന്നതിനോട് അവര്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പക്ഷേ, ട്രംപ് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. 

ഗബ്ബാര്‍ഡിന്റെ വീഡിയോയും മുന്‍ അഭിപ്രായങ്ങളും അവര്‍ക്കും ട്രംപിനും ഇടയില്‍ അകലമുണ്ടാക്കിയെന്ന് ഉറപ്പാണ്. കെന്റക്കിയിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം തോമസ് മാസ്സി ഡെമോക്രാറ്റ് പക്ഷം ചേര്‍ന്ന്, കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനുമായി ഏറ്റുമുട്ടലിന് യുഎസ് സേനയെ നിയോഗിക്കുന്നതില്‍ നിന്ന് ട്രംപിനെ തടയുന്ന ഒരു ബില്‍ അവതരിപ്പിക്കുകയാണ്. ഇത് ഞങ്ങളുടെ യുദ്ധമല്ല. നമ്മുടെ ഭരണഘടന അനുസരിച്ച് കോണ്‍ഗ്രസാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, മാസി എക്സില്‍ പോസ്റ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും ആയിരക്കണക്കിന് യുഎസ് സൈനികരുടെ മരണത്തിലേക്ക് നയിച്ചതുപോലുള്ള യുദ്ധങ്ങളില്‍ നിന്ന് യുഎസ് വിട്ടുനില്‍ക്കണമെന്നാണ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' സിദ്ധാന്തത്തിന്റെ വക്താക്കള്‍ പലരും ആവശ്യപ്പെടുന്നത്.


ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍




ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്‍



Summary: Khamenei, who should not come to impose war and peace, said that there is an irreparable and serious consequence waiting for the United States, and Trump repeatedly asked for unconditional surren-der. The Trump camp also demanded that American soldiers should not be tortured


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,452,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6534,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14873,Kochi.,2,Latest News,3,lifestyle,265,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2156,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,300,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,pravasi,582,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1052,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1611,
ltr
item
www.vyganews.com: യുദ്ധവും സമാധാവും അടിച്ചേല്‍പ്പിക്കാന്‍ വരേണ്ട, അമേരിക്കയെ കാത്തിരിക്കുന്നത് പരിഹരിക്കാനാവാത്ത ഗുരുതര പ്രത്യാഘാതമെന്നു ഖമേനി, നിരുപാധികം കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ട്രംപ്, അമേരിക്കന്‍ പട്ടാളക്കാരെ കുരുതികൊടുക്കരുതെന്നു ട്രംപ് ക്യാമ്പിലും ആവശ്യം
യുദ്ധവും സമാധാവും അടിച്ചേല്‍പ്പിക്കാന്‍ വരേണ്ട, അമേരിക്കയെ കാത്തിരിക്കുന്നത് പരിഹരിക്കാനാവാത്ത ഗുരുതര പ്രത്യാഘാതമെന്നു ഖമേനി, നിരുപാധികം കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ട്രംപ്, അമേരിക്കന്‍ പട്ടാളക്കാരെ കുരുതികൊടുക്കരുതെന്നു ട്രംപ് ക്യാമ്പിലും ആവശ്യം
Khamenei, who should not come to impose war and peace, said that there is an irreparable and serious consequence waiting for the United States
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0TwDblNFrWfiEnKwzfwZ82tcLkidtnn7aqriWjGIofH6fLnOGlKLo9KkS5x8_P15NgsVcQH44aM55bVPkdz2DbPTb7u6O6iTRWxjId9sAAujelsR_cCCb48_hrJxXyDBkRgu6kc6_u0SpwTKAnhQN8pxKY69wvZ_Htzo31fkNNwEm1qGmYU4Wlif4kc0/s320/Trump%20Khameni.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0TwDblNFrWfiEnKwzfwZ82tcLkidtnn7aqriWjGIofH6fLnOGlKLo9KkS5x8_P15NgsVcQH44aM55bVPkdz2DbPTb7u6O6iTRWxjId9sAAujelsR_cCCb48_hrJxXyDBkRgu6kc6_u0SpwTKAnhQN8pxKY69wvZ_Htzo31fkNNwEm1qGmYU4Wlif4kc0/s72-c/Trump%20Khameni.jpg
www.vyganews.com
https://www.vyganews.com/2025/06/khamenei-warns-us.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/06/khamenei-warns-us.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy