തിരുവനന്തപുരം : കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ആറ്റുകാൽ പ...
തിരുവനന്തപുരം : കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ സമയത്ത് വിദ്യാർത്ഥികളല്ലാത്ത പുറത്തുനിന്നുള്ളവർ ആരും തന്നെ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് നിലവിലുള്ളതാണ്.
സ്കൂൾ ക്യാമ്പസിനുള്ളിൽ അനധികൃതമായി തട്ടുകട പ്രവർത്തിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ഉടൻ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
Key Words : Minister V Sivankutty, School Compound in Kerala, Parking issue

COMMENTS