ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് പഠനം. പ്രമേഹ രോഗികളായവരുടെ എണ്ണത്തിൽ 148 ദശലക്ഷവുമായ...
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് പഠനം. പ്രമേഹ രോഗികളായവരുടെ എണ്ണത്തിൽ 148 ദശലക്ഷവുമായി ചൈന ഒന്നാം സ്ഥാനത്തും 39 ദശലക്ഷവുമായി യുഎസ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചൈന, ഇന്ത്യ, യുഎസ്, പാകിസ്‌താൻ തുടങ്ങിയ വലിയ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ലോകമെമ്പാടുമുള്ള പ്രമേഹരോഗികളുടെ എണ്ണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നതെന്ന് ബെൽജിയത്തിലെ ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ, ഇന്ത്യ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ, ചെന്നൈയിലെ ഡോ. എ. രാമചന്ദ്രൻസ് ഡയബറ്റിസ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പറയുന്നത്.
2050 ആകുമ്പോഴേക്കും പാകിസ്ഥാൻ യുഎസിനെ മറികടക്കുമെന്നും പഠനം പ്രവചിക്കുന്നു. ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ (ഐഡിഎഫ്) പതിനൊന്നാം പതിപ്പ് 2024-ലെ ദേശീയ, പ്രാദേശിക, ആഗോള തലത്തിലുള്ള പ്രമേഹ വ്യാപന കണക്കുകൾ വ്യക്തമാക്കുന്നു. 2050 വരെയുള്ള പ്രവചനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2005 നും 2024 നും ഇടയിൽ നടത്തിയ 246 പഠനങ്ങൾ വിശകലനം ചെയ്‌തതിന് ശേഷമാണ് കണക്കുകൾ നൽകിയിരിക്കുന്നത്. ഇതിൽ ലോകത്തിലെ മുതിർന്നവരുടെ ജനസംഖ്യയുടെ 11 ശതമാനത്തിലധികം, അതായത് 20 നും 79 നും വയസിന് ഇടയിൽ പ്രായമുള്ള 589 ദശലക്ഷം മുതിർന്നവർക്ക് 2024-ൽ ഡയബറ്റിക് ബാധിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം 2050 ആകുമ്പോഴേക്കും ഏകദേശം 13 ശതമാനം മുതിർന്നവർക്ക്, അതായത് 853 ദശലക്ഷം ആളുകൾക്ക് ഡയബറ്റിസ് ബാധിക്കപ്പെടാൻ സാധ്യതയുള്ളതായും പഠനം പറയുന്നു.
Key Words : India, Diabetes, China, Health Alert

COMMENTS