A Country with Five Times More Oil Wealth Than the US: Here is Why Trump Captured the Venezuelan President
എന്‍ പ്രഭാകരന്‍
ദുബായ് : അമേരിക്കയെക്കാള്‍ അഞ്ചു മടങ്ങ് എണ്ണ സമ്പത്തുള്ള രാജ്യമാണ് വെനസ്വേല. എന്തുകൊണ്ടാണ് ട്രംപ് വെനസ്വേലയില്‍ കണ്ണുവച്ചതെന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം ഇതാണ്.
കാരക്കാസ് നിവാസികള്‍ ഇന്ന് ഉണര്‍ന്നത് വിമാനങ്ങളുടെ ഇരമ്പലും അതിശക്തമായ സ്‌ഫോടന ശബ്ദങ്ങളും കേട്ടുകൊണ്ടാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്‌ലോറിഡയില്‍ നിന്ന് അസാധാരണമായ ഒരു പ്രഖ്യാപനമെത്തി: അമേരിക്കന്‍ സേന വെനസ്വേലയില്‍ 'വന്‍തോതിലുള്ള ആക്രമണം' നടത്തിയെന്നും പ്രസിഡന്റ് നികോളാസ് മഡുറോയെ പിടികൂടി യുഎസ് നിയമപാലകരുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ ഈ പ്രഖ്യാപനം വാഷിംഗ്ടണ്‍ കാലങ്ങളായി അംഗീകരിക്കാത്ത ഒരു സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദത്തിന്റെ അവസാനമാണ് സൂചിപ്പിക്കുന്നത്. മയക്കുമരുന്ന്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്ന് ട്രംപ് അവകാശപ്പെടുന്നു.
യുഎസ് അതിര്‍ത്തിയിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ വരവിന് പിന്നില്‍ വെനസ്വേലയാണെന്ന് ട്രംപ് ആവര്‍ത്തിച്ച് ആരോപിക്കുന്നു. 2013 മുതല്‍ ഏകദേശം എട്ട് ദശലക്ഷം വെനസ്വേലക്കാര്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മഡുറോ തന്റെ രാജ്യത്തെ ജയിലുകളും ഭ്രാന്താലയങ്ങളും ഒഴിപ്പിച്ച് അവിടുള്ളവരെ അമേരിക്കയിലേക്ക് 'നിര്‍ബന്ധപൂര്‍വ്വം' അയക്കുകയാണെന്ന് തെളിവുകള്‍ നിരത്താതെ ട്രംപ് ആരോപിച്ചു. എന്നാല്‍ വെനസ്വേലം ഈ ആരോപണം തള്ളിക്കളയുന്നു.
![]() |
യുഎസ് സേന കുറഞ്ഞ സമയത്തിനുള്ളില്‍ തീവ്രമായ ഓപ്പറേഷന്‍ നടത്തി മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനമാര്‍ഗ്ഗം കൊണ്ടുപോയതായി ട്രംപ് പറഞ്ഞു. മാര്‍-എ-ലാഗോയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൈന്യത്തെയും കൃത്യമായ ആസൂത്രണത്തെയും അദ്ദേഹം പ്രശംസിച്ചു.
കാരക്കാസിലെ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് സൈനിക താവളങ്ങള്‍ക്ക് സമീപം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നഗരത്തിന് മുകളില്‍ പുകയും വെടിയുണ്ടകളുടെ വെളിച്ചവും കാണുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സിവില്‍, സൈനിക കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതായി വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള വലിയൊരു നാവിക-വ്യോമ വ്യൂഹം മാസങ്ങളായി കരീബിയന്‍ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. ഉപരോധത്തിന്റെ ഭാഗമായി രണ്ട് എണ്ണക്കപ്പലുകള്‍ യുഎസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് സംഘങ്ങളുമായി തങ്ങള്‍ 'സായുധ പോരാട്ടത്തിലാണ്' എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത്.
താന്‍ ഒരു ക്രിമിനല്‍ സംഘത്തിന്റെയും നേതാവല്ലെന്നും വെനസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യം വച്ചാണ് അമേരിക്ക തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും മഡുറോ തിരിച്ചടിച്ചു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കുടിയേറ്റം, മയക്കുമരുന്ന് എന്നീ വിഷയങ്ങളില്‍ സഹകരിക്കാമെന്ന് താന്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ കാരക്കാസിലും മറ്റ് നഗരങ്ങളിലും ആക്രമണം നടത്താന്‍ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ, തന്റെ രാജ്യത്തെ വന്‍തോതിലുള്ള എണ്ണശേഖരം കൈക്കലാക്കാനുള്ള നഗ്‌നമായ ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് വെനസ്വേലന്‍ പ്രസിഡന്റ് വീണ്ടും ആരോപിച്ചിരുന്നുു.
കരീബിയന്‍, കിഴക്കന്‍ പസഫിക് മേഖലകളില്‍ മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന 30 ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തുകയും, ഈ ആഴ്ച വെനസ്വേലയിലെ ഒരു ഡോക്കിംഗ് സൗകര്യത്തിന് നേരെ സിഐഎ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച നടന്ന റെയിഡുകളില്‍ മഡുറോയെ പിടികൂടിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ട്രംപിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മഡുറോ സര്‍ക്കാര്‍ ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
വെനസ്വേലന്‍ സര്‍ക്കാരിന്റെ പ്രസ്താവനയിലെ പ്രധാന കാര്യങ്ങള്‍:
ഐക്യരാഷ്ട്രസഭയുടെ ലംഘനം: അമേരിക്കയുടെ ആക്രമണം യുഎന്‍ ചാര്‍ട്ടറിന്റെ (പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 1, 2) നഗ്‌നമായ ലംഘനമാണെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ബലപ്രയോഗം നിരോധിക്കണമെന്നും ഈ വകുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്.
എണ്ണശേഖരം ലക്ഷ്യം: 'വെനസ്വേലയുടെ തന്ത്രപ്രധാനമായ വിഭവങ്ങള്‍, പ്രത്യേകിച്ച് എണ്ണയും ധാതുക്കളും പിടിച്ചെടുക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഈ ആക്രമണത്തിനില്ല,' എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അധിനിവേശ വിരുദ്ധ നിലപാട്: 200 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം, സ്വന്തം വിധി തീരുമാനിക്കാനുള്ള അവകാശത്തിനായി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ഒരു 'ഭരണകൂട മാറ്റം' ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ യുദ്ധം മുന്‍പത്തെപ്പോലെ തന്നെ പരാജയപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഇരട്ടത്താപ്പ് ആരോപണം
300 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള വെനസ്വേലയെ ലക്ഷ്യം വെക്കുന്നത് 21-ാം നൂറ്റാണ്ടിലെ നവ-കൊളോണിയല്‍ സാഹസികതയാണെന്ന് മഡുറോ വിശേഷിപ്പിച്ചിരുന്നു. മയക്കുമരുന്ന് വിദഗ്ധരുടെ അഭിപ്രായത്തില്‍, ലാറ്റിനമേരിക്കന്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വെനസ്വേലയ്ക്ക് വളരെ ചെറിയ പങ്കാണുള്ളത്. അയല്‍രാജ്യമായ കൊളംബിയയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കൊക്കെയ്‌നിന്റെ വെറും അഞ്ചു ശതമാനം മാത്രമാണ് വെനസ്വേല വഴി കടന്നുപോകുന്നത്.
നൂറുകണക്കിന് ടണ്‍ കൊക്കെയ്ന്‍ അമേരിക്കയിലേക്ക് കടത്തിയതിന് 45 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് ട്രംപ് അടുത്തിടെ മാപ്പ് നല്‍കിയിരുന്നു. ഇത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതേ ട്രംപ് തന്നെയാണ് ഇപ്പോള്‍ മയക്കുമരുന്നിന്റെ പേരു പറഞ്ഞ് ഒരു രാജ്യത്തു കയറി അവിടത്തെ പ്രസിഡന്റിനെയും ഭാര്യയേയും പിടിച്ചുകൊണ്ട് പോയതും.ആഭ്യന്തര കലാപത്തില്‍ വെന്ത് ഇറാന്‍, 7 പേരെ സേന വധിച്ചു, ഒപ്പം വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടി ട്രംപ്
Summary: Venezuela is a country with five times more oil wealth than the United States. This is the simplest answer to the question of why Donald Trump has set his sights on Venezuela.
Residents of Caracas woke up today to the roar of aircraft and the sound of powerful explosions. Within hours, an extraordinary announcement came from Florida: President Donald Trump stated that US forces had carried out a "large-scale strike" in Venezuela and, in a joint operation with US law enforcement, captured President Nicolas Maduro and flew him out of the country.
This announcement, made via Truth Social, marks the culmination of long-standing pressure from Washington against a government it has refused to recognize for years. Trump claims the move is aimed at tackling drugs, migration, and national security.
Trump has repeatedly alleged that Venezuela is behind the arrival of hundreds of thousands of migrants at the US border. Reports suggest that nearly eight million Venezuelans have left the country since 2013. Without providing evidence, Trump accused Maduro of "emptying prisons and insane asylums" and "forcibly" sending them to the US—claims that Venezuela denies.
Trump further argues that Venezuela is a major transit route for cocaine and a contributor to the US fentanyl crisis. He designated Venezuelan criminal groups 'Tren de Aragua' and 'Cartel de los Soles' as foreign terrorist organizations, alleging that Maduro himself leads the latter. Venezuela responded by stating that Washington is weaponizing the "war on drugs" to overthrow the government.
Trump stated that US forces executed an intense operation in a short period to capture Maduro and his wife. He promised more details at a press conference in Mar-a-Lago and, in an interview with The New York Times, praised the military and the precision of the planning.
Following the explosions in Caracas, power was disrupted near military bases. Videos have surfaced showing smoke and the light of tracer fire over the city. The Venezuelan government accused the US of attacking both civilian and military centers.
A massive naval and aerial fleet, including the aircraft carrier USS Gerald R. Ford, had been stationed in the Caribbean for months. As part of a blockade, the US had also seized two oil tankers. The US government maintains it is in an "armed conflict" with drug cartels.
Maduro hit back, stating he is not a leader of any criminal gang and that the US is trying to oust him to seize Venezuela's oil reserves. He pointed out that just days before the attack, he had offered cooperation on issues regarding migration and drugs.
After Trump ordered US Special Forces to strike targets in Caracas and other cities early Saturday morning, the Venezuelan President again accused the US of a blatant attempt to grab the nation’s vast oil wealth.
Prior to this, airstrikes were conducted against 30 boats accused of drug smuggling in the Caribbean and Eastern Pacific, and a CIA drone strike hit a docking facility in Venezuela this week. Hours before Trump claimed the capture of Maduro on Truth Social, the Maduro government issued a strong statement regarding Trump’s objectives.






COMMENTS