തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും ഇത്തവണ 50 ശതമാനം സീറ്റുകൾ നൽകുമെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. ...
തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും ഇത്തവണ 50 ശതമാനം സീറ്റുകൾ നൽകുമെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ 'മിഷൻ 2026' എന്ന ലക്ഷ്യത്തോടെയാണ് മുന്നണി നീങ്ങുന്നത്.
മുന്നണിയിലെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ജനുവരി 15-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സീറ്റ് വിഭജനത്തിന് ശേഷം ഉടൻ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും ഇത്തവണ 50 ശതമാനം സീറ്റ് നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫെബ്രുവരിയിൽ യുഡിഎഫ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കും.
പുതിയ അസോസിയേറ്റ് അംഗങ്ങൾ
മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചില പാർട്ടികളെ യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളായി സ്വീകരിച്ചു:
പി.വി. അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് (കേരള യൂണിറ്റ്).
സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ.
ഈ പാർട്ടികൾ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുമായുള്ള സീറ്റ് ചർച്ചകൾ പിന്നീട് നടക്കും.
സംസ്ഥാനതല ജാഥ: ഫെബ്രുവരി ആദ്യവാരം കാസർകോട് മുതൽ തിരുവനന്തപുരം വരെ വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രചാരണ ജാഥ സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുകയാണ് യുഡിഎഫ് ലക്ഷ്യം.
"തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജനുവരി പകുതിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കി ഞങ്ങൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും,." - വി.ഡി. സതീശൻ പറഞ്ഞു.


COMMENTS