തിരുവനന്തപുരം: സീനിയോരിറ്റി നോക്കിയാല്‍ പലര്‍ക്കും പ്രതിപക്ഷ നേതാവാകാം. പക്ഷേ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആകാന്‍ പല പരിഗണനകളും ഉണ്ടാകുമെ...
തിരുവനന്തപുരം: സീനിയോരിറ്റി നോക്കിയാല്‍ പലര്‍ക്കും പ്രതിപക്ഷ നേതാവാകാം. പക്ഷേ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആകാന്‍ പല പരിഗണനകളും ഉണ്ടാകുമെന്നും, വി.ഡി സതീശന്റെ നിലവിലുള്ള പെര്‍ഫോമന്‍സ് മികച്ചതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
താന്‍ പ്രതിപക്ഷ നേതാവ് ആകാന്‍ ആഗ്രഹിച്ചിരുന്നെന്ന പഴയ കാര്യങ്ങളൊന്നും കുത്തി പൊക്കി വാര്‍ത്തയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍.
അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുന്നത് കോണ്‍ഗ്രസ് രീതി. അന്നത്തെ പാര്‍ട്ടി പ്രസിഡന്റിന്റെ തീരുമാനത്തിന്റെ ഉള്ളടക്കം ഉമ്മന്‍ ചാണ്ടിക്ക് അറിയാമോ എന്നറിയില്ല. അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകത്തെക്കുറിച്ചുള്ള ആക്ഷേപമെന്നും താന്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അച്ചു ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണ് തങ്ങൾക്കെല്ലാവർക്കും ഉളളതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.
മക്കൾ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോഴും യോഗ്യത തന്നെയാണ് എല്ലാത്തിന്റെയും മെറിറ്റ് എന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
Keywords: Thiruvanchoor, V.D Satheesan, Oommen Chandy
COMMENTS