ന്യൂഡൽഹി: പ്രതീക്ഷിച്ചതു പോലെ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സെപ്റ്റംബർ 30 മുതൽ 2000 രൂപയുടെ കറൻസി നോട്ടുകൾ...
ന്യൂഡൽഹി: പ്രതീക്ഷിച്ചതു പോലെ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
സെപ്റ്റംബർ 30 മുതൽ 2000 രൂപയുടെ കറൻസി നോട്ടുകൾ അസാധമായിരിക്കുമെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.
ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നോട്ടുകൾ ഈ തീയതിക്ക് മുൻപ് എല്ലാവരും മാറി എടുക്കേണ്ടതുണ്ട്. പുതിയ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ്ബാങ്ക് നേരത്തെ തന്നെ നിർത്തിവച്ചിരുന്നു.
ഈ നോട്ടുകൾ ഇനി അക്കൗണ്ട് ഉടമകൾക്ക് നൽകരുതെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകുകയും ചെയ്തു.
നേരത്തെ രാജ്യത്ത് വൻ പ്രതിസന്ധി സൃഷ്ടിച്ച കറൻസി നോട്ട് നിരോധനത്തിന്റെ തനിയാവർത്തനമാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം വിമർശനം ഉന്നയിച്ചു.
എന്തുകൊണ്ടാണ് കറൻസി നോട്ട് പിൻവലിക്കുന്നതെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.
2000 രൂപ നോട്ടിന്റെ ഗുണഗണങ്ങളെ കുറിച്ച് ഏറെ വർണിച്ചിട്ടുള്ള പ്രധാനമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
രാജ്യത്തെ കറൻസി നോട്ടിനെ വിശ്വസിച്ച് ജനങ്ങൾക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
COMMENTS