Congress leader Ramesh Chennithala said that a corruption of Rs 157 crore was done by installing surveillance cameras on the roadside
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാതയോരത്തു നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതു വഴി 157 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രമേശിന്റെ ആരോപണങ്ങള്‍ക്കു വ്യക്തമായ മറുപടി നല്കാനാവാതെ ഗതാഗത മന്ത്രി ആന്റണി രാജു.
സേഫ് കേരള പദ്ധതി പ്രകാരം നിരത്തുകളില്‍ കാമറ സ്ഥാപിക്കുന്നതിന് കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്നുള്ള 75 കോടി രൂപയുടെ ഉപകരാര്‍ 232 കോടി രൂപയുടേതാക്കി മാറ്റിയാണ് അഴിമതി നടത്തിയതെന്നു രമേശ് ആരോപിച്ചു.
സര്‍ക്കാര്‍ പദ്ധതി 'കെല്‍ട്രോണിനെ ഏല്‍പ്പിച്ചപ്പോള്‍ ബംഗളൂരു ആസ്ഥാനമായുള്ള എസ് ആര്‍ ഐ ടിക്ക് കെല്‍ട്രോണ്‍ 151.22 കോടി രൂപയ്ക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. ഇതിലെ ടെന്‍ഡര്‍ നടപടികള്‍ അവ്യക്തമാണ്. എസ്ആര്‍ഐടി ഇതു വീണ്ടും രണ്ട് കമ്പനികള്‍ക്ക് വീതിച്ചുകൊടുത്തു.അഴിമതി സംബന്ധ എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടില്ലങ്കില്‍ താന്‍ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം നാലാഞ്ചിറയുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്നിംഗ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോടുളള പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഉപകരാറുകാരന്‍ കരാര്‍ ഏല്പിച്ചത്.
75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റര്‍ക്കും 60 ശതമാനം പ്രിസാദിയോയ്ക്കും നല്കാമെന്നുമായിരുന്നു തീരുമാനം. പിന്നീട് ലൈറ്റ് മാസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇവ തട്ടിക്കൂട്ട് കമ്പനികളാണെന്ന് അറിയാനായെന്നും ചെന്നിത്തല ആരോപിച്ചു.
232 കോടി രൂപയുടെ കാരറെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 75 കോടി രൂപയ്ക്കാണ് പണി നടത്തുന്നത്. അപ്പോള്‍ ബാക്കി 157 കോടി രൂപ എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.
ഇതേസമയം, ചെന്നിത്തലയ്ക്കു മറുപടി പറയേണ്ടത് കെല്‍ട്രോണാണെന്ന് ഗതാഗത ന്ത്രി ആന്റണി രാജു പറയുന്നു.പദ്ധതി തയ്യാറാക്കിയത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണാണ്. ഡിപിആര്‍ തയ്യാറാക്കിയത് അവരാണ്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറൂ. ആരോപണത്തില്‍ വിശദീകരണവും നല്‍കേണ്ടത് കെല്‍ട്രോണാണ്.
കെല്‍ട്രോണിന് കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ ആവശ്യമില്ല. കാമറയുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണെന്നും ആന്റണി രാജു പറഞ്ഞു.
2018ലാണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത്. 2021ലാണ് താന്‍ മന്ത്രിയായത്. അതിന് മുമ്പ് തന്നെ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞിരുന്നു.
കേരളത്തിലെ 58 ശതമാനം അപകടങ്ങളും ഇരുചക്ര വാഹനങ്ങള്‍ നിമിത്തമാണ് ഉണ്ടാകുന്നത്. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് എഐ കാമറയിലൂടെ ലക്ഷ്യമിടുന്നത്. കാമറകള്‍ സ്ഥാപിച്ചതിന് ശേഷം നിയമലംഘകരുടെ എണ്ണം കുറഞ്ഞതായും മന്ത്രി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമായിരുന്നുവെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി പറഞ്ഞു.സര്‍ക്കാര്‍ ഒരു പൈസയും ഇതുവരൈ ചെലവഴിച്ചിട്ടില്ല. തെറ്റായി പിഴ ചുമത്തപ്പെടാതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പദ്ധതി തുക ആദ്യം 235 കോടി രൂപയായിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം ഇത് 232 കോടി രൂപയാക്കി. ഇതില്‍ 151 കോടി സ്രിറ്റ് എന്ന കമ്പനിക്ക് നല്‍കി. ബാക്കി തുക കണ്‍ട്രോള്‍ നടത്താനും ചലാന്‍ അയക്കാനും കെല്‍ട്രോണിന്റെ ചെലവിനുമായാണ് വിനിയോഗിക്കുന്നത്.
ഒരു കാമറയ്ക്ക് 35 ലക്ഷം രൂപ എന്ന പ്രചാരണം തെറ്റാണ്. ഒരു ക്ാമറ സിസ്റ്റത്തിന് 9.5 ലക്ഷമാണ് വില. 74 കോടി രൂപയാണ് കാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനവും സെര്‍വര്‍ റൂമും അടക്കമുള്ളവയ്ക്കായിരുന്നു. സ്രിറ്റ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. സ്രിറ്റ് ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല.
Summary: Congress leader Ramesh Chennithala said that a corruption of Rs 157 crore was done by installing surveillance cameras on the roadside. Transport Minister Antony Raju could not give a clear answer to Ramesh's allegations. Ramesh alleged that the sub-contract of Rs 75 crore between Keltron and private companies for installing cameras on roads under the Safe Kerala scheme was changed to Rs 232 crore.
COMMENTS