തൃശൂർ: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി, ഇന്നലെ കോയമ്പത്തൂരിൽ പിടിയിലായ പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത...
തൃശൂർ: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി, ഇന്നലെ കോയമ്പത്തൂരിൽ പിടിയിലായ പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഇന്ന് കോടതിയിൽ ഹാജരാക്കി ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും.
കോയമ്പത്തൂരിലെ ദേവരായ പുരത്ത് നിന്ന് ഇന്നലെ വൈകുന്നേരമാണ് പ്രവീൺ റാണ പിടിയിലായത് .
ഇവിടെ സന്യാസി വേഷത്തിൽ ഏറുമാടം കെട്ടി അംഗരക്ഷകരോടൊപ്പം ഒളിച്ചു കഴിയുകയായിരുന്നു പ്രവീൺ റാണ.
മറുനാടൻ തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് ഇയാളെ കുടുക്കാൻ പൊലീസിന് സഹായകമായത്.
ഈ ഫോൺകോളിന്റെ ഉറവിടം അന്വേഷിച്ചാണ് പോലീസ് കോയമ്പത്തൂരിലെ ദേവരായപുരത്ത് എത്തിയത്.
പൊലീസ് എത്തിയപ്പോൾ ഇയാൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടുകൂടി കേരള പൊലീസ് ഇയാളെ കീഴ്പ്പെടുത്തി അംഗ രക്ഷകരെയും പിടികൂടി.
126 കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾക്കെതിരെ നേരത്തെ ആരോപിക്കപ്പെട്ടിരുന്നത്. ഇപ്പോൾ കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായി പറഞ്ഞു പൊലീസിനു മുന്നിൽ എത്തുന്നുണ്ട്. ഇതോടെ തട്ടിപ്പ് തുക 150 കോടി രൂപ കവിഞ്ഞിരിക്കുകയാണ്.
തട്ടിച്ച പണം ഇയാൾ നേരത്തെ തന്നെ പിൻവലിച്ച് പല അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.ഇനി ഈ പണം എല്ലാം കണ്ടെത്തി നിക്ഷേപകർക്ക് തിരിച്ചു നൽകുക പൊലീസിന് അത്യധ്വാനമാ യിരിക്കും.
നിക്ഷേപ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം ഇയാൾ സ്വയം നായകനായി അഭിനയിച്ചുകൊണ്ട് നിർമ്മിച്ച ചിത്രങ്ങളിലും മുടക്കിയിരുന്നു.അനൻ, ചോരൻ തുടങ്ങിയ ഈ ചിത്രങ്ങൾ വൻ പരാജയങ്ങളുമായിരുന്നു.
Keywords: Praveen Rana, Safe and strong
COMMENTS