ആലപ്പുഴ : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഓടിച്ച് കൊന്ന കേസിലെ പ്രതി ശ്രീരാം വെങ്കിട്ട രാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ചതിനെതി...
ആലപ്പുഴ : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഓടിച്ച് കൊന്ന കേസിലെ പ്രതി ശ്രീരാം വെങ്കിട്ട രാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം.
നിരപരാധിയായ മാധ്യമപ്രവർത്തകനെ വാഹനമെടിച്ച് കൊന്ന ശേഷം കുടുംബത്തോട് മാപ്പ് പറയാൻ പോലും കൂട്ടാക്കാത്ത ഉദ്യോഗസ്ഥനെ ഒരു ജില്ലയുടെ മൊത്തം ഭരണ ചുമതല ഏൽപ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ചില ലക്ഷ്യങ്ങൾ വച്ചാണ് സർക്കാർ ശ്രീറാം വെങ്കട്ട രാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചിരിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും കോൺഗ്രസ് നേതാവ് എ എ ഷുക്കൂർ പറഞ്ഞു.
ശ്രീറാം വെങ്കട്ടരാമൻറെ നിയമനം നിർഭാഗ്യകരമായ സംഭവമാണ്. ഗുരുതരമായ കുറ്റം ചെയ്ത വ്യക്തിക്ക് ജില്ലാ കളക്ടറായി നിയമനം നൽകിയത് എന്ത് അടിസ്ഥാനത്തിൽ ആണെന്നും കെസി വേണുഗോപാൽ ചോദിച്ചു.
കളങ്കിതനായ വ്യക്തിയെ ജില്ലയുടെ ഭരണസാന്നിധ്യം ഏൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ഷുക്കൂർ പ്രതികരിച്ചു. കൊലപാതകത്തിന് തുല്യമായ ഗുരുതരമായ കുറ്റകൃത്യമാണ് ശ്രീറാം വെങ്കിട്ടരാമൻ ചെയ്തത് എന്നും ഷുക്കൂർ പറഞ്ഞു.
ചെയ്ത ഗുരുതര കുറ്റം മറച്ചുവെക്കാനും അധികാരം ഉപയോഗിച്ച് അതിൽ നിന്ന് തല ഊരാനും ശ്രമിച്ച വ്യക്തിയെ ജില്ലാ കളക്ടറായി നിയമിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലിം മടവൂർ പറഞ്ഞു.
COMMENTS