A case has been registered against Babu and his friends who were trapped in Cherad hill at Malambuzha Palakkadu
സ്വന്തം ലേഖകന്‍
പാലക്കാട് : വനപ്രദേശമായ മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ അനുവാദമില്ലാതെ കയറിയതിന് ആര്‍ ബാബുവിനെതിരേ വനംവകുപ്പ് കേസെടുത്തു.
കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്.
ബാബുവിനെതിരേ നടപടി ഉണ്ടാവില്ലെന്നു വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യം പറഞ്ഞിരുന്നു. പിന്നീട് മന്ത്രി നിലപാട് മാറ്റുകയായിരുന്നു.
അതിക്രമിച്ചു കയറിയ ആള്‍ക്കെതിരേ കേസെടുക്കാതെ വിട്ടാല്‍ ഭാവിയില്‍ നിയമപ്രശ്‌നങ്ങളുണ്ടാവുമെന്ന ഉദ്യോഗസ്ഥരു മുന്നറിയിപ്പിനെ തുര്‍ന്നാണ് മന്ത്രി നിലപാട് മാറ്റിയത്.
മാത്രമല്ല, കഴിഞ്ഞ ദിവസവും രാത്രിയില്‍ ഇവിടെ ആളുകള്‍ അതിക്രമിച്ചു കയറി. ഇവര്‍ക്കെതിരേയും നടപടിയെടുക്കണമെങ്കില്‍ ബാബുവിനെതിരേ നടപടി വേണ്ടതുണ്ട്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തു.
ഇനി ഇവിടെ അതിക്രമിച്ചു കയറുന്നവര്‍ക്ക് എതിരേ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
തനിക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി ശരിയായതു തന്നെയാണെന്നും തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്നും ബാബു പറഞ്ഞു. വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇനിയാരും മല കയറരുതെന്നും ബാബു അഭ്യര്‍ത്ഥിച്ചു.
ബാബുവിനെതിരെ കേസെടുക്കണമെന്നും ബാബു ബുദ്ധിമോശം കാണിച്ചതിനാലാണ് കൂടുതല്‍ പേര്‍ ഇവിടെ മലയകയറാന്‍ വരുന്നതെന്നും ഉമ്മ റഷീദ പറഞ്ഞിരുന്നു. ഉമ്മയുടേത് മാതൃകാപരമായ നടപടിയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞിരുന്നു.
കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ തെളിഞ്ഞതു നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെയാണ് ഇവിടെ വീണ്ടും ആളു കയറിയതായി അറിഞ്ഞത്.
തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ തിരിച്ചിലില്‍ മല കയറിയ ാധാകൃഷ്ണനെന്ന ആദിവാസി യുവാവിനെ കണ്ടെത്തി തിരിച്ചിറക്കിയിരുന്നു. വഴി തറ്റിപ്പോയതാണെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.
പ്രാർത്ഥനകൾ സഫലം, ബാബു കരസേനയുടെ സുരക്ഷിത കരങ്ങളിൽ മലമുകളിലെത്തി
Summary: A case has been registered against Babu and his friends who were trapped in Cherad hill at Malambuzha Palakkadu. Babu said that the government action taken against him was correct and he was fully aware of the mistake. Babu also requested not to climb the hill without the permission of the forest department.
COMMENTS