പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ആര്‍. ബാബുവിനെ 43 മണിക്കൂറിനു ശേഷം രക്ഷിച്ചു മലമുകളിലെത്തിച്ചു. 9.30 ന് ആരംഭിച്ച ദൗത്യം 4...
പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ആര്‍. ബാബുവിനെ 43 മണിക്കൂറിനു ശേഷം രക്ഷിച്ചു മലമുകളിലെത്തിച്ചു.
9.30 ന് ആരംഭിച്ച ദൗത്യം 40 മിനിറ്റ് നീണ്ടു.
ബംഗളൂരുവില്‍
നിന്ന് മലമ്പുഴയിലെത്തിയ സൈനികർ ആദ്യം ബാബുവിന് വെള്ളമെത്തിച്ചു നൽകി. തുടർന്നു മുകളിലേക്കു കയറ്റുകയായിരുന്നു.
ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി മലയിടുക്കില്‍ വീണിട്ട് 43 മണിക്കൂറിലധികമാവുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അവശനുമാണ്. അതിനാലാണ് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിനാണ് ആദ്യ പരിഗണന നല്കിയത്.
കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേക സംഘം ബംഗളൂരില്‍നിന്നാണ് എത്തിയത്.
ബംഗളൂരു യെലഹങ്ക വ്യോമ താവളത്തില്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 32 വിമാനം രാത്രി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കോയമ്പത്തൂര്‍ സുളൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു.അവിടെനിന്നു സംഘം മലമ്പുഴയ്ക്ക് റോഡുമാര്‍ഗം എത്തി.#OP_Palakkad
— Southern Command INDIAN ARMY (@IaSouthern) February 9, 2022
In a spectacular action, highly qualified Teams of Indian Army have successfully rescued Mr Babu who slipped off a cliff & was stranded in a steep gorge for over 48 hours. The operation was coordinated by #DakshinBharatArea under the aegis of #SouthernCommand@adgpi pic.twitter.com/Pcksj6WEBS
ഇതിനു പുറമേ കരസേനയുടെ പര്‍വതാരോഹക സംഘത്തില്‍ പെട്ട ഏഴു പേരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇവര്‍ ഊട്ടിയിലെ വെല്ലിംഗ്ടണ്‍ താവളത്തില്‍ നിന്നു റോഡു മാര്‍ഗമാണ് എത്തിയത്. എവറസ്റ്റ് കീഴടക്കിയവര്‍ ഉള്‍പ്പെടുന്ന ഈ സംഘത്തിലുള്ളവര്‍ കാര്‍ഗില്‍ ഓപറേഷന്‍, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിലും പങ്കെടുത്തവരാണ്.
ഭക്ഷണവും വെള്ളവും കിട്ടാതെ അവശനാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ബാബുവിന് ഇല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ബാബു കുടുങ്ങിയിട്ടുള്ള പ്രദേശം വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള മേഖലയാണ്. ഇന്നലെ രാത്രിയില്‍ പന്തം കത്തിച്ചുവച്ചും മറ്റുമാണ് രക്ഷയ്‌ക്കെത്തിയവര്‍ ബാബുവിനെ വന്യമൃഗങ്ങളില്‍ നിന്നു കാത്തത്.
കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഇന്നലെ ഉച്ചയ്ക്കു നടത്തിയ രക്ഷാദൗത്യം ശക്തമായ കാറ്റിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ചിട്ടും ബാബുവിനെ രക്ഷിക്കാനായില്ല.വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. തിക്കാഴ്ചയാണ് ബാബു മലകയറി തിരിച്ചുവരുന്നതിനിടെ കാല്‍ വഴുതി മലയിടുക്കില്‍ വീണത്.
ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം തിങ്കളാഴ്ച രാവിലെയാണ് മലയിലേക്ക് ട്രക്കിംഗിനു പോയത്.
മറ്റു രണ്ടു പേര്‍ പാതിവഴിയില്‍ മടങ്ങിയെങ്കിലും ബാബു മല കയറുകയറി.
ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കൈയിലുള്ള മൊബൈല്‍ ഫോണ്‍ വഴി ബാബു തന്നെയാണ് താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലവും മറ്റും കൂട്ടുകാര്‍ക്ക് പകര്‍ത്തി അയച്ചുകൊടുത്തത്.
COMMENTS