അഭിനന്ദ് ന്യൂഡൽഹി: കുമ്മനം രാജശേഖരനെ മിസോറമിലെ ഗവർണറായി നിയമിച്ച ബി ജെ പി ദേശീയ നേതൃത്വം കേരളത്തിൽ പുതിയൊരു സംസ്ഥാന അധ്യക്ഷനെ നിയമിക്കു...
അഭിനന്ദ്
ന്യൂഡൽഹി: കുമ്മനം രാജശേഖരനെ മിസോറമിലെ ഗവർണറായി നിയമിച്ച ബി ജെ പി ദേശീയ നേതൃത്വം കേരളത്തിൽ പുതിയൊരു സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പത്തിലായി.
പുതിയ സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തിൽ ആർ എസ് എസിൽ അഭിപ്രായഭിന്നതയുണ്ടായതാണ് പ്രശ്നകാരണം. സംസ്ഥാന നേതൃത്വത്തെ പൂർണമായും അവഗണിച്ചാണ് അമിത് ഷാ കാര്യങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് ചെങ്ങന്നൂർ ഇലക്ഷൻ പ്രചരണത്തിന്റെ ക്ലൈമാക്സിനിടെ തന്നെ കുമ്മനത്തെ മിസോറമിലേക്കു തട്ടിയത്.
കേരള ഘടകത്തോട് ആലോചിക്കാതെ പുതിയ സെക്രട്ടറിയെ നിയമിക്കാനായിരുന്നു തീരുമാനം. അതിനിടെയാണ് ആർ എസ് എസിൽ ഭിന്നാഭിപ്രായമുണ്ടായിരിക്കുന്നത്. കേരളവുമായി ബന്ധമില്ലാത്ത ഒരാൾ മതി സെക്രട്ടറി സ്ഥാനത്തെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, കേരള വിഷയങ്ങൾ അറിയാത്തൊരാൾ വരുന്നത് നല്ലതല്ലെന്നാണ് ആർ എസ് എസിലെ മറുവിഭാഗം വാദിക്കുന്നത്.
നാലു പേരുകളിലാണ് ഇപ്പോൾ ചർച്ച ഒതുങ്ങിയിരിക്കുന്നത്. ദീർഘകാലമായി മധ്യ പ്രദേശിൽ സംഘടനാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അരവിന്ദ് മേനോൻ, ആർ എസ് എസിന്റെ ഉപഘടകമായ പ്രജ്ഞാ വഹകിന്റെ സംയോജകൻ ജെ. നന്ദകുമാർ എന്നിവരുടെ പേരുകളാണ് പുറത്തു നിന്നു വന്നിരിക്കുന്നത്.
തീപ്പൊരിനേതാവ് കെ.സുരേന്ദ്രൻ, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാനത്തിനകത്തുനിന്ന് ഉയർന്നിട്ടുള്ളത്. വർക്കലയിലെ എസ്ആർഎം മെഡിക്കൽ കോളേജു ,മായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ പേര് വലിച്ചിഴയ്ക്കപ്പെട്ടത് രമേശിന് അയോഗ്യതയാണ്. വി.മുരളീധരൻ പക്ഷമാണ് പേര് മുന്നോട്ടുവച്ചതെന്നതാണ് സുരേന്ദ്രന്റെ അയോഗ്യത. വീണ്ടും വിഭാഗീയതയ്ക്ക് ആഴം കൂട്ടും സുരേന്ദ്രന്റെ വരവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കുമ്മനത്തെ സംസ്ഥാന സെക്രട്ടറിയാക്കിയത്. എന്നിട്ടും പാർട്ടി നന്നായില്ലെന്നിരിക്കെ, ബിജെപി ദേശീയ നേതൃത്വം എന്തു നിലപാടെടുക്കുമെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.
കൂട്ടത്തിൽ നന്ദകുമാറിനോടാണ് ദേശീയ നേതൃത്വത്തിനു താത്പര്യം. അമിത് ഷായുമായും നന്ദകുമാറിന് വളരെ നല്ല ബന്ധമാണുള്ളത്. ചുമതല ഏൽക്കുന്നത് ആരാണെങ്കിലും അവരെ കാത്തിരിക്കുന്നത് ചെറിയ ജോലിയാവില്ല; പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ സജ്ജമാക്കണമെന്നിരിക്കെ.
ന്യൂഡൽഹി: കുമ്മനം രാജശേഖരനെ മിസോറമിലെ ഗവർണറായി നിയമിച്ച ബി ജെ പി ദേശീയ നേതൃത്വം കേരളത്തിൽ പുതിയൊരു സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പത്തിലായി.
പുതിയ സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തിൽ ആർ എസ് എസിൽ അഭിപ്രായഭിന്നതയുണ്ടായതാണ് പ്രശ്നകാരണം. സംസ്ഥാന നേതൃത്വത്തെ പൂർണമായും അവഗണിച്ചാണ് അമിത് ഷാ കാര്യങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് ചെങ്ങന്നൂർ ഇലക്ഷൻ പ്രചരണത്തിന്റെ ക്ലൈമാക്സിനിടെ തന്നെ കുമ്മനത്തെ മിസോറമിലേക്കു തട്ടിയത്.
കേരള ഘടകത്തോട് ആലോചിക്കാതെ പുതിയ സെക്രട്ടറിയെ നിയമിക്കാനായിരുന്നു തീരുമാനം. അതിനിടെയാണ് ആർ എസ് എസിൽ ഭിന്നാഭിപ്രായമുണ്ടായിരിക്കുന്നത്. കേരളവുമായി ബന്ധമില്ലാത്ത ഒരാൾ മതി സെക്രട്ടറി സ്ഥാനത്തെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, കേരള വിഷയങ്ങൾ അറിയാത്തൊരാൾ വരുന്നത് നല്ലതല്ലെന്നാണ് ആർ എസ് എസിലെ മറുവിഭാഗം വാദിക്കുന്നത്.
നാലു പേരുകളിലാണ് ഇപ്പോൾ ചർച്ച ഒതുങ്ങിയിരിക്കുന്നത്. ദീർഘകാലമായി മധ്യ പ്രദേശിൽ സംഘടനാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അരവിന്ദ് മേനോൻ, ആർ എസ് എസിന്റെ ഉപഘടകമായ പ്രജ്ഞാ വഹകിന്റെ സംയോജകൻ ജെ. നന്ദകുമാർ എന്നിവരുടെ പേരുകളാണ് പുറത്തു നിന്നു വന്നിരിക്കുന്നത്.
തീപ്പൊരിനേതാവ് കെ.സുരേന്ദ്രൻ, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാനത്തിനകത്തുനിന്ന് ഉയർന്നിട്ടുള്ളത്. വർക്കലയിലെ എസ്ആർഎം മെഡിക്കൽ കോളേജു ,മായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ പേര് വലിച്ചിഴയ്ക്കപ്പെട്ടത് രമേശിന് അയോഗ്യതയാണ്. വി.മുരളീധരൻ പക്ഷമാണ് പേര് മുന്നോട്ടുവച്ചതെന്നതാണ് സുരേന്ദ്രന്റെ അയോഗ്യത. വീണ്ടും വിഭാഗീയതയ്ക്ക് ആഴം കൂട്ടും സുരേന്ദ്രന്റെ വരവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കുമ്മനത്തെ സംസ്ഥാന സെക്രട്ടറിയാക്കിയത്. എന്നിട്ടും പാർട്ടി നന്നായില്ലെന്നിരിക്കെ, ബിജെപി ദേശീയ നേതൃത്വം എന്തു നിലപാടെടുക്കുമെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.
കൂട്ടത്തിൽ നന്ദകുമാറിനോടാണ് ദേശീയ നേതൃത്വത്തിനു താത്പര്യം. അമിത് ഷായുമായും നന്ദകുമാറിന് വളരെ നല്ല ബന്ധമാണുള്ളത്. ചുമതല ഏൽക്കുന്നത് ആരാണെങ്കിലും അവരെ കാത്തിരിക്കുന്നത് ചെറിയ ജോലിയാവില്ല; പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ സജ്ജമാക്കണമെന്നിരിക്കെ.
COMMENTS