ഗ്ലാസ്‌ഗോ: വീറുറ്റ പോരാട്ടത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരെയോട് പൊരുതി ഇന്ത്യയുടെ പി.വി സിന്ധു പരാജയപ്പെട്ടു. സ്കോർ: 15-21, 22-20, 20-22...
ഗ്ലാസ്‌ഗോ: വീറുറ്റ പോരാട്ടത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരെയോട് പൊരുതി ഇന്ത്യയുടെ പി.വി സിന്ധു പരാജയപ്പെട്ടു. സ്കോർ: 15-21, 22-20, 20-22,
ഇഞ്ചോടിഞ്ച് പൊരുതിയാണ് സിന്ധു കീഴടങ്ങിയത്.
ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്താണ് പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നത്.
റിയോ ഒളിമ്പിക്‌സില്‍ നൊസോമി ഒക്കുഹാരെയെ തോല്പിച്ചായിരുന്നു സിന്ധു ഫൈനലില്‍ കടന്നത്. അതിനുള്ള പകരം വീട്ടൽ കൂടിയായി നൊസോമിക്ക് ഈ ജയം.
നേരത്തേ സെമിയിൽ നൊസോമി ഒക്കുഹാരെ ഇന്ത്യയുടെ
സൈന നെഹ്‌വാളിനെയും തോൽപ്പിച്ചിരുന്നു.
സൈന നെവാള്‍ മാത്രമാണ് ഇതിനു മുന്‍പ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയിട്ടുള്ളത്.
COMMENTS