ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിന് ശേഷമുണ്ടായ അച്ചടക്കലംഘനത്തിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്കും ക്യാപ്റ്റൻ തിലക് വർമയ്ക്കും എതിരെ മാച്ച...
ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിന് ശേഷമുണ്ടായ അച്ചടക്കലംഘനത്തിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്കും ക്യാപ്റ്റൻ തിലക് വർമയ്ക്കും എതിരെ മാച്ച് റഫറിയുടെ കടുത്ത നടപടി. ലങ്കൻ താരത്തെ പിടിച്ചുതള്ളിയ വൈഭവിന് മാച്ച് ഫീയുടെ 50 ശതമാനവും, അംപയർമാരുമായി തർക്കിച്ച ക്യാപ്റ്റൻ തിലക് വർമയ്ക്ക് മാച്ച് ഫീയുടെ 30 ശതമാനവുമാണ് പിഴ ശിക്ഷ വിധിച്ചത്.
ദാംബുള്ളയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ സൂപ്പർ ഓവർ മത്സരത്തിന് ശേഷമായിരുന്നു സംഭവം.മത്സരത്തിൽ ഇന്ത്യ എ ടീം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ വെച്ച് കടുത്ത തർക്കത്തിലേർപ്പെടുകയായിരുന്നു. ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയെ ലങ്കൻ താരം വിഷെൻ ഹലംബാഗെ നിരന്തരം സ്ലെഡ്ജ് ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ വൈഭവ് ലങ്കൻ താരത്തെ പിടിച്ചുതള്ളുകയായിരുന്നു. പ്രകോപനമുണ്ടാക്കിയ വിഷെൻ ഹലംബാഗെയ്ക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.
മത്സരത്തിലെ ബാഡ് ലൈറ്റ് പ്രശ്നങ്ങളും സൂപ്പർ ഓവറിലെ അംപയറിങ് തീരുമാനങ്ങളും ചോദ്യം ചെയ്ത് അംപയർമാരുമായി തർക്കിച്ചതിനാണ് ക്യാപ്റ്റൻ തിലക് വർമയ്ക്കെതിരെ നടപടിയുണ്ടായത്. ലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ലയ്ക്കും അച്ചടക്ക ലംഘനത്തിന് 20 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് റഫറി പ്രദീപ് ജയപ്രകാശിന്റെ ശിക്ഷാ ശുപാർശകൾ ബിസിസിഐയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും അംഗീകരിച്ചു.
Key Words : Vaibhav Suryavanshi, Tilak Verma

COMMENTS