Trinamool Splits: 20 Rebel MPs to Merge with Nationalist Citizens' Party, Decide to Move Court Claiming to be the Real Trinamool
![]() | |
| ബിജെപിക്കു പിന്തുണയുമായി വിമത എം പിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ സന്ദര്‍ശിച്ചപ്പോള്‍ |
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭയിലെ 20 അംഗ വിമത എംപിമാരുടെ സംഘം ത്രിപുരയില്‍ നിന്നുള്ള, ബംഗാളി ആഭിമുഖ്യമുള്ള അധികമാരും അറിയപ്പെടാത്ത രാഷ്ട്രീയ പാര്‍ട്ടിയായ 'നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി'യില്‍ ലയിക്കാന്‍ തീരുമാനിച്ചു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് കത്ത് നല്‍കിയ ശേഷം, വിമത വിഭാഗത്തെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തങ്ങള്‍ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും അവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാകുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും,' കാകോലി ഘോഷ് കൂട്ടിച്ചേര്‍ത്തു.
ലോക്സഭയില്‍ 28 എംപിമാരുള്ള തൃണമൂലിലെ പ്രതിസന്ധി ഈ നീക്കത്തോടെ കൂടുതല്‍ രൂക്ഷമാകും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയിലെ പ്രതിപക്ഷത്തിന്റെ അംഗബലം കുത്തനെ കുറയാന്‍ ഇത് കാരണമാകും. ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാണ് ലയന തീരുമാനം എടുത്തതെന്നാണ് വിവരം.
പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും, ഒടുവില്‍ വിമത ഗ്രൂപ്പിലേക്ക് മാറിയ എംപിമാരില്‍ ഒരാളുമായ തൃണമൂലിന്റെ സുദീപ് ബന്ദേപാധ്യായയും നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കുന്ന കാര്യം സ്ഥിരീകരിച്ചു.
പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗവുമായി നിങ്ങള്‍ പുറത്തുപോകുമ്പോള്‍, ആദ്യ ദിവസം തന്നെ ആ പാര്‍ട്ടിയുടെ പേര് നിങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല... ജൂലായില്‍ ഞങ്ങള്‍ തൃണമൂല്‍ എന്ന പേര് ഞങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടും, കാരണം തൃണമൂലില്‍ നിന്നുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഞങ്ങള്‍ക്കുണ്ട്. അതിനുശേഷം കോടതി ഇത് തീരുമാനിക്കട്ടെ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂലിന്റെ പ്രതികരണം
വിമത സംഘം തൃണമൂലിനെ 'വഞ്ചിച്ചു' എന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് മദന്‍ മിത്ര പറഞ്ഞു. 'മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞാണ് അവര്‍ തൃണമൂല്‍ ചിഹ്നത്തില്‍ മത്സരിച്ചത്. ഇപ്പോള്‍ അവര്‍ ആ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. അത് വഞ്ചനയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയം കോടതിയില്‍ എത്തിക്കുമോ എന്ന ചോദ്യത്തിന്, അത് മമതാ ബാനര്‍ജിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. വിമതര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മിത്ര പറഞ്ഞത്, 'ഒരു പ്രത്യേക പാര്‍ട്ടി രൂപീകരിക്കാന്‍ അത് വളരെ ചെറിയൊരു സംഖ്യയാണ്. അതിന് ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതൊരു തുടക്കം മാത്രമാണ്.' എന്നാണ്.
തൃണമൂലിന്റെ നീക്കം
തൃണമൂല്‍ നേതാക്കളായ സാഗരികാ ഘോഷും കീര്‍ത്തി ആസാദും ഓം ബിര്‍ളയെ കണ്ട് പാര്‍ട്ടിയുടെ രണ്ടാമനും പാര്‍ലമെന്ററി പാര്‍ട്ടി ചീഫുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കത്ത് കൈമാറിയിരുന്നു. ലെജിസ്ലേറ്റീവ് പാര്‍ട്ടിയല്ല, രാഷ്ട്രീയ പാര്‍ട്ടിയാണ് എപ്പോഴും പരമാധികാരമുള്ളതെന്നതിനാല്‍ വിമത വിഭാഗത്തെ അംഗീകരിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'ലോക്സഭയിലെ ലെജിസ്ലേറ്റീവ് പാര്‍ട്ടി നിലനില്‍ക്കുന്നത് തന്നെ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നാണ്... ഒരു അംഗത്തിനോ ഒരുകൂട്ടം അംഗങ്ങള്‍ക്കോ അവരുടെ സ്വന്തം ഇഷ്ടപ്രകാരം അതേ പാര്‍ട്ടിക്കുള്ളില്‍ ഒരു സമാന്തര ഗ്രൂപ്പോ വിഭാഗമോ രൂപീകരിക്കാനും സഭയ്ക്കുള്ളില്‍ സ്വതന്ത്രമായ അംഗീകാരം അവകാശപ്പെടാനും കഴിയില്ല,' കത്തില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു കോടതി ഉത്തരവ് ഉദ്ധരിച്ചുകൊണ്ട് കത്തില്‍ ഇങ്ങനെ പറയുന്നു: 'ഒരു രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കുന്ന ഗ്രൂപ്പുകളായി പിളരുന്നത് നിയമം അനുവദനീയമായ ഒന്നായി അംഗീകരിക്കുന്നില്ല.' പകരം, അത്തരം പെരുമാറ്റങ്ങളെ അയോഗ്യതയുടെ അടിസ്ഥാനത്തിലാണ് കാണുന്നത്.
'സ്പീക്കര്‍ അംഗീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയെയാണ്, എതിരാളികളായ വിഭാഗങ്ങളെയല്ല. ഒന്നിലധികം വിഭാഗങ്ങള്‍ തങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോള്‍, പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് 2(1) പ്രകാരമുള്ള അയോഗ്യതാ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി ആരാണെന്ന് പ്രാഥമികമായി നിര്‍ണ്ണയിക്കേണ്ടത് സ്പീക്കറാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഈ നിയമവ്യവസ്ഥ യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് കണ്ടെത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത് ഒരു വിഭാഗത്തിന് സ്വതന്ത്രമായ അംഗീകാരം നല്‍കുന്നതിനല്ല,' കത്തില്‍ വ്യക്തമാക്കുന്നു.
Summary: The 20-member rebel faction of the Trinamool Congress in the Lok Sabha has decided to merge with the 'Nationalist Citizens' Party'—a little-known, Bengali-oriented political party from Tripura.
The announcement was made by Kakoli Ghosh Dastidar, who is leading the rebel faction, after meeting Lok Sabha Speaker Om Birla and submitting a letter. She also stated that they would sit as a separate bloc in Parliament. "We command a two-thirds majority. We will be part of the NDA and work under the leadership of the Prime Minister," Kakoli Ghosh added.
This move will further deepen the crisis within the Trinamool, which has a total of 28 MPs in the Lok Sabha. Ahead of the Monsoon session of Parliament, this will drastically bring down the strength of the opposition in the Lower House. Sources indicate that the decision to merge was taken to avoid the legal complications that usually arise when forming a separate bloc.
Trinamool's Sudip Bandyopadhyay—a close aide of party chief and former Chief Minister Mamata Banerjee, and one of the last MPs to cross over to the rebel group—also confirmed the merger with the Nationalist Citizens' Party.
"When you leave with two-thirds of the party, you cannot demand the name of that party on the first day... In July, we will demand that the name 'Trinamool' be given to us since we hold a two-thirds majority from the Trinamool. After that, let the court decide," he added.
Trinamool's Response
Senior Trinamool leader Madan Mitra stated that the rebel group has "betrayed" the Trinamool.
"They contested the elections under the Trinamool symbol, promising to strengthen the party under Mamata Banerjee's leadership. Now they have backed out of that promise. That is deceit," he added.
When asked if this matter would be taken to court, he replied that it depends on Mamata Banerjee's decision. Pointing out that the rebels hold a two-thirds majority, Mitra said, "That is too small a number to form a separate party. There are a lot of procedures involved. This is just the beginning."
Trinamool's First Move
Earlier, Trinamool leaders Sagarika Ghose and Kirti Azad met Om Birla to hand over a letter from the party's number two and parliamentary party chief, Abhishek Banerjee. The letter urged the Speaker not to recognize the rebel faction, arguing that the political party always stands supreme, not the Legislature Party.
"The Legislative Party in the Lok Sabha derives its very existence from the political party... No member or group of members can, of their own volition, carve out a parallel group or faction within the same party and claim independent recognition inside the House," the letter read.
Quoting a relevant court order, the letter stated: "The law does not recognize the splintering of a political party into competing groups as a permissible event." Instead, such actions are viewed through the lens of disqualification.
"The Speaker recognizes the political party, not rival factions. The court has made it clear that when two or more factions claim to be the political party, the Speaker must prime facie determine who the real political party is for the purpose of adjudicating disqualification petitions under Paragraph 2(1) of the Tenth Schedule. Therefore, this legal framework focuses on ascertaining the one true political party—not on conferring independent recognition to a faction," the letter clarified.


COMMENTS