കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയോട് ക്രൂരമായ അനാദരവ് കാട്ടിയതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്ക...
കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയോട് ക്രൂരമായ അനാദരവ് കാട്ടിയതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് ജീവനക്കാർ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതായാണ് പരാതി.ശസ്ത്രക്രിയ നടക്കുമ്പോൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ വെച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തന്റെ അന്തസ്സിന് ഭംഗം വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയും കുടുംബവും രംഗത്തെത്തി. സംഭവം വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കേണ്ട മെഡിക്കൽ കോളേജിൽ നിന്നുണ്ടായ ഈ ഗുരുതര വീഴ്ചയിൽ രാജ്യ വ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്.
Key Words : Private Pictures, Surgery, Medical College, Protest, UP

COMMENTS