Mandate Looted, Won't Resign: Mamata Triggers Constitutional Crisis in Bengal
കൊല്‍ക്കത്ത : തിരഞ്ഞെടുപ്പ് ഫലം വ്യക്തമായിട്ടും രാജി സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തയ്യാറാകാത്തത് ഭരണഘടനാ പ്രതിസന്ധിക്ക് വഴിയൊരുക്കിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉന്നയിച്ച മമത, ജനവിധി 'കൊള്ളയടിക്കപ്പെട്ടതാണെന്നും' ഏകദേശം 100 സീറ്റുകളില്‍ കൃത്രിമം നടന്നതായും ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ഗവണ്‍മെന്റുമായി ചേര്‍ന്ന് 'വൃത്തികെട്ട കളി' കളിക്കുകയാണെന്നും കമ്മിഷന്‍ തങ്ങളുടെ നേരിട്ടുള്ള എതിരാളിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പോളിംഗ് സ്റ്റേഷനില്‍ വച്ച് താന്‍ ശാരീരികമായി ആക്രമിക്കപ്പെട്ടതായും സിസിടിവി കാമറകള്‍ ഓഫ് ചെയ്ത ശേഷം തന്റെ വയറ്റിലും മുതുകിലും തൊഴിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വെളിപ്പെടുത്തി.
"ഞാൻ തോറ്റിട്ടില്ല, അതിനാൽ തന്നെ രാജ്ഭവനിലേക്ക് പോകാനോ രാജി സമർപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല. പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും എന്നെ പുറത്താക്കി. അട്ടിമറി മറച്ചുവെക്കാൻ വോട്ടെണ്ണൽ വേളയിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരിക്കുകയായിരുന്നു," മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് മമതയുടെ ഈ രൂക്ഷപ്രതികരണം. എന്നാൽ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിൽ, ജനവിധി തങ്ങൾക്കൊപ്പമാണെന്നും ഭരണഘടനാപരമായ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. വോട്ടെണ്ണലിൽ പുനഃപരിശോധന വേണമെന്ന തൃണമൂലിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തള്ളിയിരുന്നു.
പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ച് എംപിമാര്‍ അടങ്ങുന്ന 'വസ്തുതാന്വേഷണ സമിതി'ക്ക് ടിഎംസി രൂപം നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം, ഭാരതീയ ജനതാ പാര്‍ട്ടി വന്‍ വിജയം നേടുകയും സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു.
294 സീറ്റുകളില്‍ 206 സീറ്റുകള്‍ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി, ഇതോടെ മമതാ ബാനര്‍ജിയുടെ മൂന്ന് തവണത്തെ ഭരണത്തിന് അന്ത്യമായി. ഭവാനിപൂര്‍ മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് 15,000-ത്തിലധികം വോട്ടുകള്‍ക്ക് മമത പരാജയപ്പെട്ടത് തിരിച്ചടിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു.
35 തൃണമൂല്‍ മന്ത്രിമാരില്‍ 22 പേരും പരാജയപ്പെട്ടു. ഭരണവിരുദ്ധ വികാരം, ഭരണപരമായ പ്രശ്‌നങ്ങള്‍, ഹിന്ദു-ഗോത്രവര്‍ഗ വോട്ടുകള്‍ ബിജെപിയിലേക്ക് മാറിയത് എന്നിവയാണ് ഈ വിജയത്തിന് കാരണമായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിരീക്ഷകനായി നിയമിച്ചു. മമതാ ബാനര്‍ജി രാജിവയ്ക്കാന്‍ വിസമ്മതിക്കുന്നത് അധികാര കൈമാറ്റത്തിന് തടസ്സമാകുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ('പരിബോര്‍ത്തന്‍') ഒരുക്കങ്ങള്‍ നടത്തുമ്പോള്‍, ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടന്നതെന്ന് ആരോപിച്ച് ടിഎംസി പ്രതിഷേധം തുടരുകയാണ്.
Summary: West Bengal Chief Minister Mamata Banerjee’s refusal to tender her resignation despite clear election results has paved the way for a major constitutional crisis.
Raising allegations of electoral malpractice, Banerjee claimed the mandate was "looted" and alleged that results were manipulated in approximately 100 seats. She further accused the Election Commission of playing a "nasty game" in collusion with the Central Government, labeling the Commission as their "direct rival."


COMMENTS