ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫ് പ്രവർത്തകർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. യു. പ്രതിഭയുടെ തോൽവിയെ 'കാ...
ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫ് പ്രവർത്തകർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. യു. പ്രതിഭയുടെ തോൽവിയെ 'കാത്തുവെച്ച പ്രതികാരം' എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ സൈബർ യുദ്ധം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് അണികൾ പരസ്യമായി വിമർശനം ഉന്നയിക്കുന്നത്. കായംകുളത്തെ പാർട്ടിക്കുള്ളിലെ പോര് നേരത്തെ തന്നെ പരസ്യമായിരുന്നെങ്കിലും തോൽവിക്ക് പിന്നാലെ അത് വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
വോട്ടുകൾ ചോർന്നെന്ന് യു. പ്രതിഭ ആരോപിച്ചു . വെള്ളാപ്പള്ളി നടേശന് എതിരെ ആയിരുന്നു പ്രധാന ആരോപണം. എന്നാൽ യു പ്രതിഭയുടെ വാദത്തെ ജില്ലാ സെക്രട്ടറി നാസർ തള്ളിക്കളഞ്ഞു. മുൻപ് രണ്ട് തവണ ഈ മണ്ഡലത്തിൽ വിജയിക്കാൻ സഹായിച്ച വോട്ടുകൾ ഇത്തവണ എന്തുകൊണ്ട് ലഭിച്ചില്ല എന്നതിനെക്കുറിച്ച് സ്ഥാനാർഥി സ്വയം പരിശോധിക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സമുദായ വോട്ടുകൾ ഉൾപ്പെടെയുള്ളവ ഇത്തവണ നഷ്ടമായത് സ്ഥാനാർഥി കൂടി പരിഗണിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : U Prathibha, Kayamkulam, LDF

COMMENTS