ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യലഭ്യത കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നടപടികളുമായി മുഖ്യമന്ത്രി വിജയ്. ആരാധനാലയങ്ങൾ, വ...
ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യലഭ്യത കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നടപടികളുമായി മുഖ്യമന്ത്രി വിജയ്. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. പൊതുജനതാൽപര്യം മുൻനിർത്തിയാണ് ഈ നടപടിയെന്ന് സർക്കാർ അറിയിച്ചു.
മദ്യശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുണ്ടായിരുന്ന ദൂരപരിധി നിയമത്തിൽ വലിയ മാറ്റം വരുത്തിക്കൊണ്ടാണ് ഈ നീക്കം. നേരത്തെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല എന്നായിരുന്നു നിയമം. ഇതാണ് ഇപ്പോൾ 500 മീറ്റർ ആയി ഉയർത്തിയത്. ഇതോടെ ജനവാസ കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ എത്തുന്ന ഇടങ്ങളിലും മദ്യശാലകളുടെ സാന്നിധ്യം ഒഴിവാക്കാനാകും.
സംസ്ഥാനത്ത് ആകെ 4765 ടാസ്മാക് ഔട്ട്ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 717 എണ്ണമാണ് പുതിയ ഉത്തരവോടെ പൂട്ടുക. മദ്യമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിന്റെ ആദ്യ പടിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Key Words : Chief Minister Vijay, Tamil Nadu, Liquor Shop

COMMENTS