Court in Madurai sentenced nine police personnel to death today, April 6, 2026, for the brutal custodial torture and murder of a father and son in 202
![]() | |
| പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച ബെനിക്‌സ്, ജയരാജ് |
ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ നടത്തിയ ഈ ക്രൂരത 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ' സംഭവമാണെന്ന് ജഡ്ജി ജി. മുത്തുകുമാരന്‍ നിരീക്ഷിച്ചു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. ശിക്ഷിക്കപ്പെട്ടവര്‍ ഇവരാണ്:
എസ്. ശ്രീധര്‍ (മുന്‍ ഇന്‍സ്‌പെക്ടര്‍)കെ. ബാലകൃഷ്ണന്‍ (സബ് ഇന്‍സ്‌പെക്ടര്‍)
പി. രഘു ഗണേഷ് (സബ് ഇന്‍സ്‌പെക്ടര്‍)
എസ്. മുരുകന്‍ (ഹെഡ് കോണ്‍സ്റ്റബിള്‍)
എ. സാമദുരൈ (ഹെഡ് കോണ്‍സ്റ്റബിള്‍)
എം. മുത്തുരാജ (കോണ്‍സ്റ്റബിള്‍)
എസ്. ചെല്ലദുരൈ (കോണ്‍സ്റ്റബിള്‍)
എക്‌സ്. തോമസ് ഫ്രാന്‍സിസ് (കോണ്‍സ്റ്റബിള്‍)
എസ്. വെയില്‍മുത്തു (കോണ്‍സ്റ്റബിള്‍)
(പത്താം പ്രതിയായിരുന്ന സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പാല്‍ദുരൈ 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു).
2020 ജൂണ്‍ 19-നാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള സാത്താന്‍കുളത്ത് ദാരുണമായ സംഭവം നടന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഫോണ്‍ കട തുറന്നു എന്നാരോപിച്ചാണ് പി. ജയരാജിനെ (58) പോലീസ് കസ്റ്റഡിയിലെടുത്തത്. വിവരമന്വേഷിക്കാനെത്തിയ മകന്‍ ജെ. ബെനിക്‌സിനെയും (31) പോലീസ് തടഞ്ഞുവച്ചു.
സ്റ്റേഷനില്‍ വച്ച് രാത്രി മുഴുവന്‍ ഇരുവരെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പോലീസുകാരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാനായിരുന്നു ഈ ക്രൂരതയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോവില്‍പട്ടി സബ് ജയിലിലേക്ക് മാറ്റി. ജൂണ്‍ 22-ന് ബെനിക്‌സും തൊട്ടടുത്ത ദിവസം ജൂണ്‍ 23-ന് ജയരാജും മരിച്ചു.
മദ്രാസ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സ്റ്റേഷനിലെ ചുവരുകളിലും ഫര്‍ണിച്ചറുകളിലും കണ്ടെത്തിയ രക്തക്കറകള്‍ ഇരകളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് കേസില്‍ നിര്‍ണ്ണായകമായി.
അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണിതെന്ന് കോടതി പറഞ്ഞു. നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടാന്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പരമാവധി ശിക്ഷ അനിവാര്യമാണെന്ന് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.
Summary: In a landmark judgment that has resonated across the country, the First Additional District and Sessions Court in Madurai sentenced nine police personnel to death today, April 6, 2026, for the brutal custodial torture and murder of a father and son in 2020.
Judge G. Muthukumaran termed the case as the "rarest of rare," stating that the "heart shudders" at the details of the brutality inflicted upon the victims while they were in the custody of those sworn to protect them.
The court found all nine accused guilty of murder (Section 302 of the IPC) and other charges, including wrongful confinement and destruction of evidence.
The Convicts
S. Sridhar (Former Inspector)
K. Balakrishnan (Sub-Inspector)
P. Raghu Ganesh (Sub-Inspector)
S. Murugan (Head Constable)
A. Samadurai (Head Constable)
M. Muthuraja (Constable)
S. Chelladurai (Constable)
X. Thomas Francis (Constable)
S. Vailmuthu (Constable)



COMMENTS