ലഖ്‌നൗ: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വ ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അലഹബാദ്...
ലഖ്‌നൗ: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വ ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ വിഘ്‌നേഷ് ശിശിർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ഹർജിക്കാരൻ്റെ അവകാശവാദം.
രാഹുലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സങ്കീർണമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28ന് വിചാരണ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Key Words : Lok Sabha, Rahul Gandhi, Dual Citizenship, Case

COMMENTS