Rescue of the US airman is currently a point of major narrative conflict between Washington and Tehran
ദുബായ്: അമേരിക്കന്‍ വൈമാനികനായ കേണലിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്ക അവകാശപ്പെടുമ്പോള്‍ ദൗത്യം വന്‍ പരാജയമായിരുന്നുവെന്ന് ഇറാന്‍. രക്ഷാപ്രവര്‍ത്തനം നടന്നുവെന്ന കാര്യത്തില്‍ ഇരുപക്ഷവും യോജിക്കുന്നുണ്ടെങ്കിലും, അതിന്റെ ഫലത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത വാദങ്ങളാണ് ഇരുപക്ഷവും മുന്നോട്ടുവയ്ക്കുന്നത്.
അമേരിക്കയുടെ രക്ഷാദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നാണ് ഇറാന്റെ സൈനിക കമാന്‍ഡ് (ഖാത്തം അല്‍-അന്‍ബിയ) ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തെക്കന്‍ ഇസ്ഫഹാനിലെ ഉപേക്ഷിക്കപ്പെട്ട ഒരു വിമാനത്താവളത്തില്‍ നടന്ന ദൗത്യം ഇറാന്‍ സൈന്യം തകര്‍ത്തുവെന്ന് വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി പറഞ്ഞു.
രക്ഷാദൗത്യത്തിനിടെ അമേരിക്കയുടെ രണ്ട് സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തകര്‍ത്തു എന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇതൊരു മാനുഷിക രക്ഷാപ്രവര്‍ത്തനമല്ലെന്നും ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ടുള്ള ഒരു അധിനിവേശമാണെന്നുമാണ് ടെഹ്റാന്റെ പക്ഷം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങള്‍ വെറും വാചകക്കസര്‍ത്താണെന്നും ഇറാന്‍ പരിഹസിച്ചു.
എന്നാല്‍, വൈമാനികനെ തങ്ങള്‍ പിടികൂടിയോ എന്ന കാര്യത്തില്‍ ഇറാന്‍ വ്യക്തത വരുത്തുന്നുമില്ല. യാഥാര്‍ത്ഥ്യം ഇറാന്റെ സൈനിക കരുത്ത് വ്യക്തമാക്കുന്നതാണെന്നും ട്രംപിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നും ഇറാന്‍ സൈനിക കമാന്‍ഡ് വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി പറഞ്ഞു.
രക്ഷാദൗത്യത്തിനിടെ നടന്ന വ്യോമാക്രമണങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സൈനികരാണോ സിവിലിയന്മാരാണോ എന്ന് വ്യക്തമല്ല. കരിഞ്ഞുണങ്ങിയ വിമാനവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വൈമാനികനെ കണ്ടെത്താന്‍ ഇറാന്‍ വന്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. വൈമാനികനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തോക്കുകളുമായി നാട്ടുകാരും തിരച്ചിലിനിറങ്ങിയ ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഇറാന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ദൗത്യം വന്‍ വിജയമായിരുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വെടിവെച്ചിട്ട എഫ്-15ഇ വിമാനത്തിലുണ്ടായിരുന്ന കേണല്‍ സുരക്ഷിതനായി തങ്ങളുടെ പക്കലുണ്ടെന്ന് പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.
പര്‍വതനിരകള്‍ക്കിടയില്‍ ഒളിച്ചിരുന്ന വൈമാനികനെ സാഹസികമായ നീക്കത്തിലൂടെയാണ് പ്രത്യേക സേന മോചിപ്പിച്ചത്. ഏകദേശം 24 മണിക്കൂറോളം ഇറാന്‍ സൈന്യത്തെ വെട്ടിച്ച് ഒളിവില്‍ കഴിയാന്‍ വൈമാനികന് സാധിച്ചുവെന്നും ട്രംപ് പറഞ്ഞു.
വൈമാനികനെ കണ്ടെത്താന്‍ ഇറാന്‍ തിരച്ചില്‍ നടത്തുന്നതിനിടെ, ഇറാന്റെ ശ്രദ്ധ തിരിക്കാന്‍ സി.ഐ.എ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Summary: The situation regarding the rescue of the US airman is currently a point of major narrative conflict between Washington and Tehran. While both sides agree that a rescue operation took place today, April 5, 2026, their accounts of the outcome and the "stand" taken are diametrically opposed.Iran's Official Position: The "Foiled" NarrativeIran's military command, specifically the Khatam Al-Anbiya Central Command, has officially labeled the US rescue mission a failure.The Claim of Interception: Spokesman Ebrahim Zolfaghari stated that the operation, which Iran claims took place at an abandoned airport in southern Isfahan, was "completely foiled."Military Engagement: Iranian state media (Sepahnews) released images and videos of charred wreckage, claiming their forces destroyed two C-130 transport planes and two Black Hawk helicopters during the rescue attempt.Sovereignty & Deception: Tehran characterizes the mission not as a humanitarian rescue but as a "deception and escape mission" that violated their airspace. They have used the event to project a "superior position" over US forces, dismissing President Trump’s claims of success as "empty rhetoric."Bounty & Local Involvement: Prior to the rescue, Iranian authorities had offered a bounty for information on the airman, and state media showed footage of armed local residents assisting in the search.


COMMENTS