ഭോപ്പാൽ: റോഡപകടത്തിൽ പരിക്കേറ്റയാളുടെ രക്തം വാഹനത്തിൽ വീണെന്നാരോപിച്ച് ഭാര്യയെക്കൊണ്ട് ആംബുലൻസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കും എമർജൻസി മെഡിക...
ഭോപ്പാൽ: റോഡപകടത്തിൽ പരിക്കേറ്റയാളുടെ രക്തം വാഹനത്തിൽ വീണെന്നാരോപിച്ച് ഭാര്യയെക്കൊണ്ട് ആംബുലൻസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും (EMT) ജോലി നഷ്ടമായി. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.
അപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമ്മൻ എന്നയാളെ 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം, രോഗിയുടെ രക്തം വീണ് അശുദ്ധമായി എന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇ.എം.ടി മോഹിത് ഖതിക് രോഗിയുടെ ഭാര്യ പ്രമീളയോട് വാഹനം കഴുകാൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോഴാണ് നിസ്സഹായയായ പ്രമീളയ്ക്ക് ആംബുലൻസ് കഴുകേണ്ടി വന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആംബുലൻസ് ഡ്രൈവർ ദേവ സാഹുവിനെയും ഇ.എം.ടി മോഹിത്തിനെയും ആംബുലൻസ് നടത്തിപ്പ് ഏജൻസിയായ ജെ.എ.ഇ.എസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് പിരിച്ചുവിടുകയുമായിരുന്നു.
Key Words : Ambulance, Blood, Vehicle Washing, Controversy

COMMENTS