പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ രംഗത്ത്. കേരളത്തിൽ എൽ ഡി എഫ്...
പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ രംഗത്ത്. കേരളത്തിൽ എൽ ഡി എഫ് സർക്കാരിനെതിരെ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ലെന്നും ജനം എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റുപോലും നേടില്ലെന്ന് എ കെ ബാലൻ ആവർത്തിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്ന തന്റെ പഴയ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ വസ്തുതാപരമല്ലെന്നും എൽഡിഎഫിന്റെ വിജയസാധ്യതയെക്കുറിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയ കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ കൂടോത്രം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായി കേരളത്തിൽ ഇടതുപക്ഷം വലിയ വിജയം കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Key Words : BJP, AK Balan, Exit Poll

COMMENTS