ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികൾ ഇന്ത്യയിലെ മദ്യവിപണിയെയും ബാധിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്ക...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികൾ ഇന്ത്യയിലെ മദ്യവിപണിയെയും ബാധിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗ്യാസ് ക്ഷാമവും കാരണം രാജ്യത്ത് ബിയർ വിലയിൽ വൻ വർദ്ധനവിനും വിതരണ തടസ്സത്തിനും സാധ്യതയുണ്ടെന്ന് പ്രമുഖ ബിയർ നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി.
ഹൈനകന്‍ (Heineken), എബി ഇന്‍ബെവ് (AB InBev), കാള്‍സ്‌ബെര്‍ഗ് (Carlsberg) തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (BAI) ആശങ്കയറിയിച്ച് രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർദ്ധനവ് അനുവദിക്കണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുപ്പികൾക്കും മറ്റ് പാക്കേജിംഗ് മെറ്റീരിയലുകൾക്കും വൻതോതിൽ വില വർദ്ധിച്ചത് ഉൽപ്പാദനച്ചെലവ് കൂട്ടി. പശ്ചിമേഷ്യയിലെ അശാന്തി ഗ്യാസ് ലഭ്യതയെ ബാധിച്ചത് നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലുണ്ടായ കുറവ് വിപണിയിലേക്കുള്ള ബിയർ വിതരണത്തിൽ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്.
വേനൽക്കാലം ആരംഭിക്കുന്നതോടെ ബിയറിന് ആവശ്യം ഏറുന്ന സാഹചര്യത്തിൽ, വില വർദ്ധനവ് നടപ്പിലായാൽ അത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകും. സംസ്ഥാന സർക്കാരുകളുടെ എക്സൈസ് നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ ഈ വില വർദ്ധനവ് നടപ്പിലാക്കാൻ സാധിക്കൂ. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായേക്കും.
Key Words : War crisis , Beer Price Hike

COMMENTS