ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ അതീവ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എത്രയും വേഗം...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ അതീവ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ ഊർജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി താൻ ഇതിനോടകം രണ്ടുതവണ സംസാരിച്ചു കഴിഞ്ഞു. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായും ഇന്ത്യ നിരന്തരമായ സമ്പർക്കം പുലർത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിലുള്ള ഒരുകോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇതിനോടകം 3.75 ലക്ഷം പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. രാജ്യത്ത് പെട്രോൾ, ഡീസൽ, വളം എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ 41 രാജ്യങ്ങളുമായി സഹകരിച്ച് ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു.
യുദ്ധമല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Strait of Hormuz, PM Modi, West Asian crisis, Iran War

COMMENTS