The United States has confirmed that six American soldiers were killed in an Iranian attack on a military center in Kuwait
![]() |
| കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ആക്രമണം |
എന്‍ പ്രഭാകരന്‍
ദുബായ് : കുവൈറ്റിലെ സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് സൈനികര്‍ മരിച്ചതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പരിക്കേറ്റ ഒരാള്‍ മരിക്കുകയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയും ചെയ്തതോടെ മരണസംഖ്യ ആറായി ഉയര്‍ന്നതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇറാന്‍ നടത്തിയ പ്രത്യാക്രമണം വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കുവൈറ്റിലെ യുഎസ് ബങ്കറില്‍ പതിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഇസ്രായേലുമായി ചേര്‍ന്ന് ഇറാനെതിരെ യുഎസ് പുതിയ യുദ്ധം ആരംഭിച്ചതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സൈനിക മരണങ്ങളാണിത്. അതീവ സുരക്ഷയുള്ള ഒരു 'ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സെന്ററിലാണ്' ശക്തമായ ആയുധം പതിച്ചതെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. കെട്ടിടത്തിന് തീപിടിക്കുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉടന്‍ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
മേഖലയിലുടനീളം ഇറാന്‍ പ്രത്യാക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ചൊവ്വാഴ്ച പുതിയ തലങ്ങളിലേക്ക് വ്യാപിച്ചു. പ്രാരംഭ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ വന്‍തോതിലുള്ള പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചു. ചുരുങ്ങിയത് എട്ട് അറബ് രാജ്യങ്ങള്‍ക്കുമേല്‍ ഇറാനിയന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായതായി ഖത്തര്‍ പങ്കുവെച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് സൗദി അറേബ്യയിലെയും കുവൈറ്റിലെയും എംബസികള്‍ അടച്ചുപൂട്ടാന്‍ അമേരിക്ക തീരുമാനിച്ചു. എംബസികള്‍ അടച്ചുപൂട്ടിയതായും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന അമേരിക്കക്കാരോട് ഉടന്‍ രാജ്യം വിടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇറാന്റെ ആക്രമണത്തില്‍ റിയാദിലെ യുഎസ് എംബസിക്കു തീപിടിച്ചപ്പോള്യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഇസ്രായേല്‍, യുഎഇ തുടങ്ങി ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും വ്യോമപാതകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. റിയാദ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ പ്രസിഡന്റിന്റെ ഓഫീസ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ ലക്ഷ്യങ്ങളില്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു. ലെബനന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കൂടുതല്‍ കരസേനയെ വിന്യസിക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ഹിസ്ബുള്ളയും അറിയിച്ചു.
യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണസംഖ്യ ഉയരുകയാണ്; ആറ് യുഎസ് സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു. സൈന്യം പ്രവചിച്ച നാല് മുതല്‍ അഞ്ച് ആഴ്ച വരെയുള്ള കാലയളവിനേക്കാള്‍ കൂടുതല്‍ സമയം ഇറാനെതിരെ ആക്രമണം തുടരാന്‍ യുഎസ് സൈനികര്‍ക്ക് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു.
ചൊവ്വാഴ്ച ഇറാന്‍ തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ലക്ഷ്യങ്ങളില്‍ ബോംബാക്രമണം നടത്തിയതായും ലെബനനിലേക്ക് കൂടുതല്‍ മുന്നേറാന്‍ സൈന്യത്തിന് ഉത്തരവ് നല്‍കിയതായും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയര്‍ന്നതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
Summary: The United States has confirmed that six American soldiers were killed in an Iranian attack on a military center in Kuwait. U.S. Central Command initially reported three deaths following the incident on Sunday. However, officials confirmed the death toll rose to six after one injured soldier succumbed to wounds and two additional bodies were recovered from the rubble of a destroyed building.
Defense Secretary Pete Hegseth confirmed that the Iranian counter-attack bypassed air defense systems and struck a U.S. bunker in Kuwait. These are the first military fatalities reported since the U.S. launched a new war against Iran in coordination with Israel. Hegseth stated that a powerful weapon hit a highly secure "Tactical Operations Center." CBS News reported that the soldiers were killed in a drone strike.



COMMENTS