വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴട...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ മറ്റൊരു കരാറിനും താൻ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ വിട്ടുവീഴ്ച ഉണ്ടാകാതെ ചർച്ചകൾക്കില്ലെന്ന കർശന നിലപാടിലാണ് അമേരിക്ക.
മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവന്നത്. ഇറാൻ ഭരണകൂടത്തിന് മേൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നീക്കം. ഇതോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇറാൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഏതെങ്കിലും നയതന്ത്ര പാത ഉയർന്നുവരുന്നതിനുമുമ്പ് ടെഹ്‌റാൻ കീഴടങ്ങേണ്ടിവരുമെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. "അതിനുശേഷം, മികച്ചതും സ്വീകാര്യവുമായ ഒരു നേതാവിനെ/നേതാക്കളെ തിരഞ്ഞെടുത്തതിനുശേഷം, ഇറാനെ നാശത്തിന്റെ വക്കിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഞങ്ങളും ഞങ്ങളുടെ അത്ഭുതകരവും ധീരരുമായ നിരവധി സഖ്യകക്ഷികളും പങ്കാളികളും അക്ഷീണം പ്രവർത്തിക്കും," ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അവർ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു.
Key Words : Unconditional Surrender, Donald Trump, Warning, Iran

COMMENTS