കൊച്ചി: കേരളത്തിലെ ലോകായുക്ത നിയമത്തിൽ സർക്കാർ കൊണ്ടുവന്ന നിർണ്ണായക ഭേദഗതികൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള...
കൊച്ചി: കേരളത്തിലെ ലോകായുക്ത നിയമത്തിൽ സർക്കാർ കൊണ്ടുവന്ന നിർണ്ണായക ഭേദഗതികൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. ലോകായുക്തയുടെ വിധി വന്നാലും പൊതുപ്രവർത്തകർക്ക് സ്ഥാനത്ത് തുടരാമെന്നതടക്കമുള്ള വിവാദ വ്യവസ്ഥകൾ ഉൾപ്പെട്ട ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ സംസ്ഥാനത്ത് പുതിയ ലോകായുക്ത നിയമം പൂർണ്ണമായും നിലവിൽ വന്നു.
ലോകായുക്ത ഒരാളെ കുറ്റക്കാരനാണെന്ന് വിധിച്ചാൽ ആ വ്യക്തി പദവി ഒഴിയണമെന്ന് നിർബന്ധിക്കുന്ന 14-ാം വകുപ്പ് ഇല്ലാതായി. പകരം ലോകായുക്തയുടെ വിധി വെറും ശുപാർശ മാത്രമായി മാറും. ലോകായുക്ത വിധികളിൽ അന്തിമ തീരുമാനമെടുക്കാൻ ഇനി രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അധികാരമുണ്ടാകും.
മുഖ്യമന്ത്രിക്കെതിരായ വിധികളിൽ നിയമസഭയും, മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും, എം.എൽ.എമാർക്കെതിരായ വിധികളിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റികൾ.
നേരത്തെ ലോകായുക്തയുടെ വിധി വന്നാൽ ഉടനടി രാജിവെക്കേണ്ടി വരുന്ന സാഹചര്യം ഈ ഭേദഗതിയോടെ ഇല്ലാതായി. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് ഈ ഭേദഗതി നിയമമായി മാറിയിരിക്കുന്നത്.
Key Words : Lokayukta Act Amendment, High Court

COMMENTS