തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രഖ്യാപിച്ച രാജി തീരുമ...
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രഖ്യാപിച്ച രാജി തീരുമാനം പിൻവലിച്ചു. പീരുമേട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐ ദേശീയ അധ്യക്ഷന് നൽകിയ രാജിക്കത്താണ് നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് അദ്ദേഹം മരവിപ്പിച്ചത്.
കെ.എസ്.യു ഭാരവാഹികൾക്ക് സ്ഥാനാർത്ഥിത്വത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു അലോഷ്യസിന്റെ പ്രതിഷേധം. എന്നാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം മാറ്റാൻ അദ്ദേഹം തയ്യാറായത്.
പാർട്ടി അച്ചടക്കം ലംഘിക്കില്ലെന്നും യു.ഡി.എഫിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടാകുമെന്നും അലോഷ്യസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. പീരുമേട്ടിൽ പ്രാദേശിക തലത്തിലുണ്ടായ എതിർപ്പാണ് അലോഷ്യസിന് സീറ്റ് ലഭിക്കുന്നതിന് തടസ്സമായതെന്നാണ് സൂചന.
അലോഷ്യസ് സേവ്യർ തുടരുന്നത് കെ.എസ്.യു പ്രവർത്തകർക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Key Words : KSU , Aloysius Xavier

COMMENTS