ദുബായ്: ലോകത്തിൻ്റെ ഊർജ്ജ സിരയായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളവിടുന്നു...
ദുബായ്: ലോകത്തിൻ്റെ ഊർജ്ജ സിരയായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളവിടുന്നു. മേഖലയിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.
ലോകത്തെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. വെറും 21 മൈൽ മാത്രം വീതിയുള്ള ഈ പ്രദേശം ഇറാൻ പൂർണ്ണമായും നിയന്ത്രിക്കുന്നതോടെ വിതരണ ശൃംഖല താറുമാറായിരിക്കുകയാണ്.
പ്രതിദിനം 1.5 കോടി ബാരൽ ക്രൂഡ് ഓയിലും 50 ലക്ഷം ബാരൽ മറ്റ് എണ്ണ ഉൽപ്പന്നങ്ങളും വിപണിയിലെത്താതെ തടയപ്പെട്ടിരിക്കുന്നു. കയറ്റുമതി തടസ്സപ്പെട്ടതോടെ ഗൾഫ് രാജ്യങ്ങൾ പ്രതിദിന ഉൽപ്പാദനത്തിൽ 1 കോടി ബാരലിന്റെ കുറവ് വരുത്തി. കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം നിക്ഷേപകരെയും വ്യാപാരികളെയും കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
"ലോക എണ്ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസ്സമാണ് ഈ യുദ്ധം മൂലം ഉണ്ടായിരിക്കുന്നത്," എന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. യുദ്ധം നീണ്ടുപോവുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Key Words : Oil Crisis , Strait of Hormuz, Global oil market

COMMENTS