പാകിസ്താന്‍ തലസ്ഥാനത്തിനടുത്തു വരെ ഡ്രോണ്‍ ആക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍, അമ്പരന്ന് പാക് സേനയും ലോകവും, ബോംബുകള്‍ വര്‍ഷിച്ചത് സൈനിക താവളങ്ങളില്‍

The Afghan Taliban claimed to have launched drone strikes on strategic military centers in Pakistan


അഭിനന്ദ്

ന്യൂഡല്‍ഹി: പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട്, രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ അഫ്ാഗനിസ്ഥാന്‍ വ്യോമാക്രമണം നടത്തി. ഡ്രോണുകളും പഴയ ഹെലികോപ്ടറുകളും ആക്രമണത്തിന് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെബ്രുവരി 27 വെള്ളിയാഴ്ച, പാകിസ്താനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി അഫ്ഗാന്‍ താലിബാന്‍ അവകാശപ്പെട്ടു. കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.

ഇസ്ലാമാബാദിന് സമീപമുള്ള ഫൈസാബാദ്, നൗഷേര, സ്വാബി, അബോട്ടാബാദ് എന്നിവിടങ്ങളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യം വച്ചായിരുന്നു താലിബാന്റെ ഡ്രോണ്‍ ആക്രമണം.

താലിബാന്‍ അയച്ച ഡ്രോണുകളെ പാകിസ്താന്റെ ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ തകര്‍ത്തതായും ആള്‍നാശമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാഉള്ള തരാര്‍ പറയുന്നു.

എന്നാല്‍, സ്വന്തമായി വ്യോമസേനയോ അനുബന്ധ സംവിധാനങ്ങളോ ഇല്ലാത്ത താലിബാന്‍ വിജയകരമായി വ്യോമാക്രമണം നടത്തിയത് പാകിസ്ഥാനെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍, സോവിയറ്റ് കാലഘട്ടങ്ങളിലെ വിമാനങ്ങളും ഹെലികോപ്റ്ററുകളും, കൂടാതെ ചെലവ് കുറഞ്ഞ ആധുനിക ഡ്രോണ്‍ സാങ്കേതികവിദ്യയും ചേര്‍ന്ന ഒരു സമ്മിശ്ര രൂപമാണ് താലിബാന്റെ പക്കലുള്ളത്.

2021ല്‍ അമേരിക്കന്‍ സൈന്യം പിന്മാറിയപ്പോള്‍ ഏകദേശം 923 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് താലിബാന്റെ കൈവശം എത്തിയത്. താലിബാനു മുന്‍പുള്ള ഭരണകൂടത്തിന് അമേരിക്ക കൊടുത്തവയായിരുന്നു ഇവ. പിന്നീട് അമേരിക്കന്‍ ഉപരോധം ശക്തമായതോടെ ഇവയുടെ അറ്റകുറ്റപ്പണി നടക്കാതെയായി. അമേരിക്കന്‍ അല്ലെങ്കില്‍ റഷ്യന്‍ വിദഗ്ധരുടെ സഹായമില്ലാത്തതിനാല്‍, കേടായ വിമാനങ്ങളുടെ ഭാഗങ്ങള്‍ ഊരിയെടുത്താണ് മറ്റുള്ളവ പ്രവര്‍ത്തിപ്പിക്കുന്നത്.

ഇതോടെ, താലിബാന്‍ ഇപ്പോള്‍ ഡ്രോണുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സാധാരണ വിപണിയില്‍ കിട്ടുന്ന ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് കൃത്യമായ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ താലിബാന്‍ പഠിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് പാകിസ്ഥാനില്‍ കണ്ടത്. മുന്‍ അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത സ്‌കാന്‍ ഈഗിള്‍ പോലുള്ള ഡ്രോണുകള്‍ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നു. 

പാകിസ്താനിലെ അബോട്ടാബാദ്, നൗഷേര തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ പോലും ഡ്രോണ്‍ ആക്രമണം നടത്താന്‍ താലിബാന് കഴിയുന്നു എന്നത് പാക് സേനയെ അമ്പരപ്പിക്കുന്നു. അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കയറി ഡ്രോണ്‍ ആക്രമണം നടത്തുന്നത് ശത്രുക്കളുടെ ആത്മവീര്യം തകര്‍ക്കാന്‍ സഹായിക്കുന്നു.

അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ വേഗത്തില്‍ സൈനികരെ എത്തിക്കാന്‍ അമേരിക്കയില്‍ നിന്നു കിട്ടിയ ഹെലികോപ്റ്ററുകള്‍ താലിബാനെ സഹായിക്കുന്നു. പരിചയസമ്പന്നരായ പൈലറ്റുമാരുടെ അഭാവം ഒരു വലിയ പ്രശ്‌നമാണ്. എങ്കിലും, പാകിസ്താന്‍ വിമാനങ്ങളെ അപേക്ഷിച്ച് താലിബാന്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ചെലവ് വളരെ കുറവാണ്, കൂടാതെ റഡാറുകളില്‍ ഇവയെ കണ്ടെത്തുക പ്രയാസവുമാണ്.

ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍ താലിബാന്റെ പക്കലില്ല എന്ന ധൈര്യത്തിലാണ് കാബൂളില്‍ വരെ പാകിസ്ഥാന്‍ ബോംബ് വര്‍ഷിക്കുന്നത്. പാകിസ്താന്‍ വ്യോമാക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ വിമാനങ്ങളും ഡ്രോണുകളും പല സ്ഥലങ്ങളില്‍ മാറ്റി മാറ്റിയാണ് അവര്‍ ഉപയോഗിക്കുന്നത്.

പാകിസ്താന്റെ ക്ഷമ നശിച്ചുവെന്നും ഇനി അഫ്ഗാനിസ്ഥാനുമായി ഒരു 'പരസ്യ യുദ്ധമാണ്' നടക്കാന്‍ പോകുന്നതെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രഖ്യാപിച്ചു. താലിബാന്‍ ഇന്ത്യയുടെ പ്രോക്‌സിയായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 55 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ പാകിസ്താന്റെ വ്യോമാക്രമണത്തില്‍ 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായാണ് ഇസ്ലാമാബാദ് അവകാശപ്പെടുന്നത്.

ഇരുരാജ്യങ്ങളും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.


പാകിസ്താനും അഫ്ഗാന്‍ താലിബാനും തമ്മിലുള്ള ബന്ധം കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരമായ അവസ്ഥയിലാണ്. പാകിസ്താന്‍ നടത്തിയ 'ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ്' എന്ന വ്യോമാക്രമണത്തിന് മറുപടിയായാണ് താലിബാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്.

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി രേഖയെച്ചൊല്ലിയുള്ള തര്‍ക്കം കാലങ്ങളായി നിലനില്‍ക്കുന്നു. താലിബാന്‍ ഈ അതിര്‍ത്തി അംഗീകരിക്കാന്‍ തയ്യാറല്ല.

പാകിസ്താന്‍ താലിബാന്‍ അഫ്ഗാന്‍ മണ്ണില്‍ ഇരുന്ന് പാകിസ്താനെതിരെ ആക്രമണം നടത്തുന്നു എന്നാണ് ഇസ്ലാമാബാദിന്റെ പ്രധാന ആരോപണം.


Summary: The Afghan Taliban claimed to have launched drone strikes on strategic military centers in Pakistan. The Taliban's Ministry of Defense stated that this was in retaliation for attacks carried out by Pakistan in Kabul and Kandahar.

Targets of Attack: The Taliban's drone strikes targeted military camps in Faizabad (near Islamabad), Nowshera, Swabi, and Abbottabad.

Pakistan's Response: Pakistan's Information Minister, Attaullah Tarar, stated that the drones sent by the Taliban were destroyed by Pakistan's anti-drone systems and that there were no casualties or damages.

Declaration of Open War: Pakistan's Defense Minister, Khawaja Asif, declared that Pakistan's patience has run out and that an "Open War" with Afghanistan is now underway. He also alleged that the Taliban is acting as a proxy for India.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,638,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7421,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17308,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,372,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,889,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1174,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2236,
ltr
item
www.vyganews.com: പാകിസ്താന്‍ തലസ്ഥാനത്തിനടുത്തു വരെ ഡ്രോണ്‍ ആക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍, അമ്പരന്ന് പാക് സേനയും ലോകവും, ബോംബുകള്‍ വര്‍ഷിച്ചത് സൈനിക താവളങ്ങളില്‍
പാകിസ്താന്‍ തലസ്ഥാനത്തിനടുത്തു വരെ ഡ്രോണ്‍ ആക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍, അമ്പരന്ന് പാക് സേനയും ലോകവും, ബോംബുകള്‍ വര്‍ഷിച്ചത് സൈനിക താവളങ്ങളില്‍
The Afghan Taliban claimed to have launched drone strikes on strategic military centers in Pakistan
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgegg13mnxhhX97A2Nqt55SVRKL0aRKJKxPWhWhEM5heM7dmn8MbD6Hj79doy_HByeyTWaWAmeHwGG9hTkhcQ5SrrUC55MgCw7K82kXfxv96vLxzXRcbvwsvNdpmLeG5t4KC9Lox8VSPlokekwMKDeC1YGUXrGqWls88MB8K7psSBYI60JnPxUN5JMaAXM/w640-h360/Afghan%20drone.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgegg13mnxhhX97A2Nqt55SVRKL0aRKJKxPWhWhEM5heM7dmn8MbD6Hj79doy_HByeyTWaWAmeHwGG9hTkhcQ5SrrUC55MgCw7K82kXfxv96vLxzXRcbvwsvNdpmLeG5t4KC9Lox8VSPlokekwMKDeC1YGUXrGqWls88MB8K7psSBYI60JnPxUN5JMaAXM/s72-w640-c-h360/Afghan%20drone.jpg
www.vyganews.com
https://www.vyganews.com/2026/02/open-war-on-afghan-pakistan-border-key.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/open-war-on-afghan-pakistan-border-key.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy