ഓസ്റ്റിന്‍ ടക്കര്‍ മാര്‍ട്ടിന്‍ ഫ്‌ളോറിഡ: ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായ മാര്‍-എ-ലാഗോയില്‍ അതിസു...
![]() |
| ഓസ്റ്റിന്‍ ടക്കര്‍ മാര്‍ട്ടിന്‍ |
ഫ്‌ളോറിഡ: ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായ മാര്‍-എ-ലാഗോയില്‍ അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം 1:30നാണ് സംഭവം നടന്നത്. നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഓസ്റ്റിന്‍ ടക്കര്‍ മാര്‍ട്ടിന്‍ (21) എന്ന യുവാവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇയാളെ കാണാനില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കുടുംബം പരാതിപ്പെട്ടിരുന്നു.
ഇയാളുടെ കൈവശം ഒരു ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച ഒരു കാനും ഉണ്ടായിരുന്നു. എസ്റ്റേറ്റിന്റെ വടക്കേ ഗേറ്റിലൂടെയാണ് ഇയാള്‍ അകത്തു കടന്നത്. മറ്റൊരു വാഹനം പുറത്തേക്ക് പോകുന്ന തക്കം നോക്കിയാണ് ഇയാള്‍ തന്റെ കാറുമായി അകത്തേക്ക് പ്രവേശിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയുധം താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തോക്ക് ഉന്നം പിടിച്ചതോടെ സീക്രട്ട് സര്‍വീസ് ഏജന്റുമാരും പാം ബീച്ച് ഡെപ്യൂട്ടിയും വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വെടിവയ്പ്പ് നടക്കുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപോ പ്രഥമ വനിത മെലാനിയ ട്രംപോ മാര്‍-എ-ലാഗോയില്‍ ഉണ്ടായിരുന്നില്ല. അവര്‍ ആ സമയം വൈറ്റ് ഹൗസിലായിരുന്നു.
സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ, സീക്രട്ട് സര്‍വീസ്, പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവര്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
പ്രസിഡന്റ് ട്രംപിന് നേരെ ഇതിനുമുന്‍പും സമാനമായ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2024 ജൂലായില്‍ പെന്‍സില്‍വാനിയയില്‍ വച്ചും സെപ്റ്റംബറില്‍ ഫ്‌ലോറിഡയിലെ ഗോള്‍ഫ് കോഴ്‌സില്‍ വച്ചും ട്രംപിന് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു.
നോര്‍ത്ത് കരോലിനയില്‍ നിന്നു ഫ്‌ലോറിഡയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ തോക്ക് കൈക്കലാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന വെള്ളി നിറത്തിലുള്ള ഫോക്സ്വാഗണ്‍ കാറില്‍ നിന്ന് തോക്കിന്റെ ബോക്‌സും കണ്ടെടുത്തിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന പെട്രോള്‍ ക്യാന്‍ താഴെ വെച്ചെങ്കിലും, ഷോട്ട്ഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ സീക്രട്ട് സര്‍വീസ് ഏജന്റുമാരും പാം ബീച്ച് ഡെപ്യൂട്ടിയും വെടിയുതിര്‍ക്കുകയും ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
സംഭവസമയത്ത് ഉദ്യോഗസ്ഥര്‍ ധരിച്ചിരുന്ന ബോഡി കാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്. മാര്‍-എ-ലാഗോയ്ക്ക് ചുറ്റുമുള്ള വീട്ടുകാരോട് അവരുടെ സെക്യൂരിറ്റി കാമറ ദൃശ്യങ്ങള്‍ നല്‍കാന്‍ എഫ്.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് മാര്‍-എ-ലാഗോയ്ക്ക് ചുറ്റുമുള്ള സുരക്ഷാ വലയം കൂടുതല്‍ ശക്തമാക്കി.
പ്രസിഡന്റിന്റെ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടായോ എന്ന ചര്‍ച്ചകള്‍ യുഎസില്‍ സജീവമായിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് തൊട്ടടുത്ത ദിവസം പാം ബീച്ചിലേക്ക് വരാനിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Summary: On Sunday, February 22, 2026, an armed intruder was shot and killed after breaching the secure perimeter of President Donald Trump’s Mar-a-Lago resort in Palm Beach, Florida.
The breach occurred at approximately 1:30 a.m. ET. According to the U.S. Secret Service, the intruder gained entry through the north gate of the property by driving into the perimeter just as another vehicle was exiting.
Once inside the secure zone, the man was confronted by two Secret Service agents and a deputy from the Palm Beach County Sheriff's Office.
The Suspect: Identified as Austin Tucker Martin, a 21-year-old from North Carolina.
Armed Encounter: Martin was carrying a shotgun and a fuel can. When ordered by law enforcement to drop the items, he reportedly put down the fuel can but raised the shotgun to a firing position.
Result: Secret Service agents and the sheriff’s deputy opened fire to neutralize the threat. Martin was pronounced dead at the scene.
No law enforcement personnel or staff were injured during the encounter.
Suspect Profile: Austin Tucker Martin
Missing Person: His family had reported him missing from the Carthage, North Carolina area a few days prior.
Travel: Investigators believe he traveled south specifically toward Florida, acquiring the shotgun during the trip. A gun box was later found inside his vehicle (a silver Volkswagen Tiguan).
Motive: Currently unknown. The FBI is leading a joint investigation to determine his background, potential political affiliations, or any history of mental health issues.


COMMENTS