ഭോപ്പാൽ: പശു ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ക്യാൻസർ ചികിത്സ വികസിപ്പിക്കാനായി മധ്യപ്രദേശ് സർക്കാർ ധനസഹായം നൽകിയ ഗവേഷണ പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക...
ഭോപ്പാൽ: പശു ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ക്യാൻസർ ചികിത്സ വികസിപ്പിക്കാനായി മധ്യപ്രദേശ് സർക്കാർ ധനസഹായം നൽകിയ ഗവേഷണ പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പരാതി. ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിൽ 2011-ൽ ആരംഭിച്ച പദ്ധതിയാണ് ഒരു ദശാബ്ദക്കാലത്തെ സാമ്പത്തിക ക്രമക്കേടുകളുടെയും സംശയാസ്പദമായ ചെലവ് രീതികളുടെയും ആരോപണങ്ങൾ ഉയർന്നുവന്നതിനെത്തുടർന്ന് വിവാദത്തിലായിരിക്കുന്നത്.
ചാണകം, ഗോമൂത്രം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ മിശ്രിതമായ 'പഞ്ചഗവ്യം' ഉപയോഗിച്ച് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സ കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. പദ്ധതിക്കായി സർവകലാശാല 8 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ 3.5 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഈ തുക വിനിയോഗിച്ചതിൽ വലിയ ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Key Words : Cancer Treatment , 'Panchagavyam', Madhya Pradesh government


COMMENTS