യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ഇസ്രയേലില്‍, പടക്കപ്പല്‍ വ്യൂഹം ഇറാനിലേക്കു നീങ്ങുന്നത് സ്ഥിരീകരിച്ച് ട്രംപ്, കാഞ്ചിയില്‍ വിരലമര്‍ത്തി കാത്തിരിക്കുന്നുവെന്ന് റവല്യൂഷണറി ഗാര്‍ഡ്, അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ എത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് ഇറാന്‍

Ahead of the arrival of U.S. aircraft carriers in the Middle East, a senior Iranian official has stated that any military move against Iran

യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍

എന്‍ പ്രഭാകരന്‍

ദുബായ്: പേര്‍ഷ്യയില്‍ സംഘര്‍ഷം അനുനിമിഷം രൂക്ഷമായിക്കൊണ്ടിരിക്കെ, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ശനിയാഴ്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ ഇസ്രായേലിലെത്തി. ഏറ്റുമുട്ടലുണ്ടായാല്‍ ഇസ്രായേലുമായി ഏകോപിപ്പിച്ച് ആക്രമണം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുമാണ് കൂപ്പര്‍ എത്തിയതെന്നാണ് കരുതുന്നത്.

കൂപ്പറുടെ സന്ദര്‍ശനത്തെക്കുറിച്ച് യുഎസും ഇസ്രായേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ശനിയാഴ്ച ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും ഗാസ വിഷയമാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നാണ് അറിയുന്നത്.

തടവുകാരെ കൂട്ടക്കൊല ചെയ്യുകയോ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊല്ലുകയോ ചെയ്താല്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, 800 പ്രതിഷേധക്കാരുടെ വധശിക്ഷ ഇറാന്‍ നിര്‍ത്തിവച്ചുവെന്നും അതിനാല്‍ തത്കാലം ആക്രമിക്കുന്നില്ലെന്നായിരുന്നു ട്രംപ് ഇടയ്ക്കു പറഞ്ഞത്. എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദം ഇറാന്‍ ചീഫ് പ്രോസിക്യൂട്ടര്‍ നിഷേധിച്ചു.

ഇതിനും ട്രംപ് മറുപടി പറഞ്ഞിട്ടുണ്ട്. വധശിക്ഷകളുമായി ഇറാന്‍ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍, കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ യുഎസ് ആക്രമണങ്ങള്‍ 'നിസ്സാരമായി' തോന്നും വിധം ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് എയര്‍ ഫോഴ്‌സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇറാനിലേക്ക് യുദ്ധക്കപ്പലുകളുടെ വ്യൂഹം അയക്കുന്നുണ്ടെന്നും ഒരുപക്ഷേ അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് ഞാന്‍ കരുതുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

യുഎസ്എസ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ്

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണും മൂന്ന് ഡിസ്‌ട്രോയറുകളും നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ ഇറാനെ ലക്ഷ്യമാക്കി എത്തും. മറ്റൊരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് നോര്‍ഫോക്കില്‍ നിന്ന് മിഡില്‍ ഈസ്റ്റ് ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടൊപ്പം ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസില്‍ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

'ഇറാനില്‍ അതീവ ജാഗ്രത'

യുഎസ് സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഏതൊരു തരത്തിലുള്ള ആക്രമണത്തെയും 'പൂര്‍ണ്ണമായ യുദ്ധമായി' കണക്കാക്കുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

'അമേരിക്ക ഇറാന്റെ പരമാധികാരത്തെ ലംഘിച്ചാല്‍, ഞങ്ങള്‍ സാധ്യമായ ഏറ്റവും ശക്തമായ രീതിയില്‍ തിരിച്ചടിക്കും. ഞങ്ങളുടെ സൈന്യം ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാന്‍ തയ്യാറാണ്. അതുകൊണ്ടാണ് ഇറാനില്‍ എല്ലാം അതീവ ജാഗ്രതയിലായിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ അവസരം കാത്തിരിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കന്‍ ഫിദാന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു നീക്കം മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് യുദ്ധക്കപ്പലുകള്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ 'എന്തിനും സജ്ജമായി കാഞ്ചിയില്‍ വിരല്‍ അമര്‍ത്തി' നില്‍ക്കുകയാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ പ്രഖ്യാപിച്ചു.

ഐആര്‍ജിസി കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ 

ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി അടുത്ത ബന്ധമുള്ള 'നൂര്‍ന്യൂസ്' ആണ് ഐആര്‍ജിസി കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂറിന്റെ മുന്നറിയിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും ഇസ്രായേലും 'തെറ്റായ കണക്കുകൂട്ടലുകള്‍' നടത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും പ്രിയപ്പെട്ട ഇറാനും മുന്‍പത്തേക്കാള്‍ സജ്ജമാണ്. കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ കാഞ്ചിയില്‍ വിരല്‍ അമര്‍ത്തി കാത്തിരിക്കുകയാണ്,' പക്പൂര്‍ പറഞ്ഞതായി നൂര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 28-ന് ഇറാന്റെ കറന്‍സിയായ 'റിയാലിന്റെ' മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന് ആരംഭിച്ചതും രണ്ടാഴ്ചയോളം നീണ്ടുനിന്നതുമായ ശക്തമായ ജനകീയ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ചയോടെ 5,000 കടന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. മരിച്ചവരില്‍ 43 പേര്‍ കുട്ടികളാണ്.

രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് നിരോധനം രണ്ടാഴ്ച പിന്നിടുമ്പോള്‍, യഥാര്‍ത്ഥ മരണസംഖ്യ ഇതിലും എത്രയോ അധികമാകുമെന്ന് ആശങ്കയുണ്ട്.

ജനുവരി 8 മുതല്‍ ഇറാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ വലിയ പ്രയാസമാണ് നേരിടുന്നത്. 27,000 പേരെങ്കിലും തടവിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇറാന്‍ സര്‍ക്കാര്‍ ആദ്യമായി പുറത്തുവിട്ട കണക്ക് പ്രകാരം 3,117 പേര്‍ കൊല്ലപ്പെട്ടു എന്നാണ്. ഇതില്‍ ഭൂരിഭാഗവും സിവിലിയന്മാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്നും ബാക്കിയുള്ളവര്‍ 'ഭീകരവാദികള്‍' ആണെന്നുമാണ് ഇറാന്റെ വാദം.

ഖമേനി ഒളിച്ചിരിക്കുകയല്ല: ഇന്ത്യയിലെ ഇറാന്‍ പ്രതിനിധി

ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതാണെന്ന് മുംബയിലെ ഇറാന്‍ കോണ്‍സല്‍ ജനറല്‍ സയീദ് റെസ മൊസായേബ് മൊത്‌ലഘ് ആരോപിച്ചു. ജനുവരി 8-ന് ശേഷം ഭീകരവാദികള്‍ അക്രമം തുടങ്ങിയപ്പോഴാണ് സുരക്ഷാ സേനയ്ക്ക് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവ് അലി ഹൊസൈനി ഖൊമേനി ബങ്കറിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം മീറ്റിംഗുകള്‍ നടത്തുന്നതെന്നും എന്നാല്‍ അദ്ദേഹം ഒളിവിലല്ലെന്നും മൊത്‌ലഘ് വ്യക്തമാക്കി.

ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യയുമായുള്ള സാമ്പത്തിക-സൗഹൃദ ബന്ധം തുടരുമെന്നും ഇറാനിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം ഉറപ്പുനല്‍കി.


അമേരിക്കയിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് ഇറാന്‍

ഇതിനിടെ, അമേരിക്കയുടെ കിഴക്കന്‍ തീരം വരെ എത്താന്‍ ശേഷിയുള്ള തങ്ങളുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഏകദേശം 10,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ പരീക്ഷിച്ചത് സൈബീരിയന്‍ കടലിന് നേരെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യയുടെ അനുമതിയോടെയാണ് അവരുടെ ആകാശപരിധി ഇതിനായി ഉപയോഗിച്ചതെന്നും പറയപ്പെടുന്നു.

ആദ്യകാലങ്ങളില്‍ മിസൈലുകള്‍ക്കായി ലിബിയയെയും ഉത്തര കൊറിയയെയും ആശ്രയിച്ചിരുന്ന ഇറാന്‍, പിന്നീട് തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്ക് മാറി. 'രാജ്യത്തെ ഏറ്റവും അത്യാധുനികമായ മിസൈലുകളില്‍ ഒന്നാണ് കഴിഞ്ഞ രാത്രി പരീക്ഷിച്ചതെന്നും അത് വിജയകരമായിരുന്നുവെന്നും' ഇറാന്റെ മജ്ലിസ് അംഗം മൊഹ്സെന്‍ സംഗാനെ പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വം നേടാനുള്ള ഇറാന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ പരീക്ഷണമെന്നും ഇറാന്‍ വിപ്ലവ ഗാര്‍ഡ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ അവകാശവാദം സ്വതന്ത്രമായോ പാശ്ചാത്യ മാധ്യമങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും വലിയ മിസൈല്‍ ശേഖരം ഇറാന്റേതാണ്. 2022-ലെ കണക്കുകള്‍ പ്രകാരം ഇറാന്‍ കൈവശം 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകളുണ്ട്. 300 കി.മീ മുതല്‍ 10,000 കി.മീ വരെ സഞ്ചരിക്കുന്ന ഷഹാബ്, ഖിയാം, ഫത്തേഹ്, റാദ്, സുല്‍ഫിക്കര്‍, ഘാദര്‍, ഖോറംഷഹര്‍ തുടങ്ങി നിരവധി മിസൈലുകള്‍ ഇറാന്റെ പക്കലുണ്ട്. മിസൈലുകളുടെ ദൂരപരിധി 2,000 കിലോമീറ്ററായി ഇറാന്‍ നേരത്തെ സ്വയം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണം ഇപ്പോള്‍ ഇറാന്‍ എടുത്തുമാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

പടക്കപ്പല്‍ വ്യൂഹം മിഡില്‍ ഈസ്റ്റിലേക്ക്, പോര്‍ വിമാനങ്ങളും തയ്യാര്‍, ഇറാനെ വളഞ്ഞ് അമേരിക്ക, യുദ്ധമോ സമ്മര്‍ദ്ദ തന്ത്രമോ? ലോകം വീണ്ടും യുദ്ധഭീതിയില്‍

Summary: Ahead of the arrival of U.S. aircraft carriers in the Middle East, a senior Iranian official has stated that any military move against Iran will be considered an "all-out war."

The unnamed official said that the Iranian military is on high alert and prepared to face any worst-case scenario. "Whether it is a limited attack or a surgical strike, whatever it may be, we will retaliate with extreme force," he added.

In an exclusive interview with NDTV on Saturday, Saeid.  Reza Mosayeb Motlagh, the Iranian Consul General in Mumbai, clarified Iran's stance:

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,596,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7281,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16904,Kochi.,2,Latest News,3,lifestyle,303,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2425,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,345,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,811,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1134,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2068,
ltr
item
www.vyganews.com: യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ഇസ്രയേലില്‍, പടക്കപ്പല്‍ വ്യൂഹം ഇറാനിലേക്കു നീങ്ങുന്നത് സ്ഥിരീകരിച്ച് ട്രംപ്, കാഞ്ചിയില്‍ വിരലമര്‍ത്തി കാത്തിരിക്കുന്നുവെന്ന് റവല്യൂഷണറി ഗാര്‍ഡ്, അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ എത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് ഇറാന്‍
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ഇസ്രയേലില്‍, പടക്കപ്പല്‍ വ്യൂഹം ഇറാനിലേക്കു നീങ്ങുന്നത് സ്ഥിരീകരിച്ച് ട്രംപ്, കാഞ്ചിയില്‍ വിരലമര്‍ത്തി കാത്തിരിക്കുന്നുവെന്ന് റവല്യൂഷണറി ഗാര്‍ഡ്, അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ എത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് ഇറാന്‍
Ahead of the arrival of U.S. aircraft carriers in the Middle East, a senior Iranian official has stated that any military move against Iran
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhN-LKKXN8l2YfL9Tuy7uzfn0tEpK13IiB5j7NRQhsVtqAULyWixwZNOESCSdSnEfcbFZ8czYdyyQ7bZUmFYRAtVrslGpAxsjKUrMmb_PMJMNSXBnXzNy49RdbbEaI3pP_ddSOb0E_q37CNU1ycMpkYoRgHXhZtuIJHj_bjl629S87mV1fuzQsq3thHgY/w640-h426/Cooper.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhN-LKKXN8l2YfL9Tuy7uzfn0tEpK13IiB5j7NRQhsVtqAULyWixwZNOESCSdSnEfcbFZ8czYdyyQ7bZUmFYRAtVrslGpAxsjKUrMmb_PMJMNSXBnXzNy49RdbbEaI3pP_ddSOb0E_q37CNU1ycMpkYoRgHXhZtuIJHj_bjl629S87mV1fuzQsq3thHgY/s72-w640-c-h426/Cooper.jpg
www.vyganews.com
https://www.vyganews.com/2026/01/any-attack-will-be-treated-as-all-out.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/any-attack-will-be-treated-as-all-out.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy