ന്യൂഡൽഹി : അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5...
ന്യൂഡൽഹി : അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായി മാറി. ഇതോടെ ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും. ഈ വർഷത്തെ നാലാമത്തെ വെട്ടികുറക്കലാണ് ഇത്.
ഇതോടെ 2025 ലെ മൊത്തം നിരക്ക് കുറവ് 125 ബേസിസ് പോയിന്റുകളായി ഉയർന്നു. നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5.25 ശതമാനം ആയി കുറഞ്ഞു. ഇതോടൊപ്പം, സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5 ശതമാനം ആയും, മാർജിനല്‍ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും ഇപ്പോള്‍ 5.5 ശതമാനം ആയും ക്രമീകരിച്ചു. റിപ്പോ നിരക്ക് കുറച്ചതോടെ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും. വായ്‌പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ കുറഞ്ഞേക്കാം. പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഇതനിസരിച്ച് കുറഞ്ഞേക്കാം. പുതിയ നിക്ഷേപങ്ങള്‍ക്ക് അല്ലെങ്കില്‍ നിലവിലുള്ളതിന്റെ കാലാവധി കഴിയുമ്പോളോ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാവുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയതായി അറിയിച്ചത്. പണനയ സമിതിയുടെ അടുത്ത യോഗം 2026 ഫെബ്രുവരിയില്‍ നടക്കും.
Key Words : Reserve Bank of India


COMMENTS