പട്ന: ബിഹാറിലെ നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കുമ്പോൾ, എല്ലാ കണ്ണുകളും എക്‌സിറ്റ് പോൾ ഫലങ്ങളിലേക്കാണ്. സംസ്ഥാനത്ത് തുടർ ഭരണ...
പട്ന: ബിഹാറിലെ നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കുമ്പോൾ, എല്ലാ കണ്ണുകളും എക്‌സിറ്റ് പോൾ ഫലങ്ങളിലേക്കാണ്. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. മാട്രിസും പീപ്പിൾസ് പൾസും പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച്, ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നാണ് സൂചന.
മാട്രിസിന്റെ പ്രവചനം അനുസരിച്ച്, ബിഹാറിലെ ആകെ 243 സീറ്റുകളിൽ, 147-167 സീറ്റുകൾ ജെഡിയു- ബിജെപി സഖ്യം നേടും. ആർജെഡി നയിക്കുന്ന മഹാസഖ്യം 70-90 സീറ്റുകൾ വരെ നേടുമെന്നും പ്രവചനമുണ്ട്. എക്സിറ്റ് പോൾ പ്രകാരം പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് 0-2 സീറ്റുകൾ നേടും.
പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 133 മുതൽ 148 സീറ്റുകൾ വരെ നേടാനും മഹാസഖ്യം 75 മുതൽ 101 സീറ്റുകൾ വരെ നേടാനും സാധ്യതയുണ്ട്. പീപ്പിൾസ് പൾസ് പ്രകാരം ജാൻ സുരാജ് 0 മുതൽ 5 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചത്. ഇന്ന് പോളിംഗ് നടന്ന 20 ജില്ലകളിലായി 67 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. നവംബർ 6 ന് പോളിംഗ് നടന്ന 121 സീറ്റുകളിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 64.66 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
Key Words: Bihar Election, Exit Poll Results, NDA

COMMENTS