തിരുവനന്തപുരം : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃ...
തിരുവനന്തപുരം : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധം. മോദി സർക്കാരിൻ്റെ പരോക്ഷ പിന്തുണ ഈ വിഷയത്തിൽ ഉണ്ടോ എന്ന് സംശയയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു.
തീവ്രവാദ സംഘടനകളെ കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ കഴിവില്ലെന്നും പ്രതിഷേധ യോഗത്തിൽ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു. അങ്ങനെ നിയന്ത്രിച്ചാൽ അണികളെയും, വോട്ടും നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും കാതോലിക്കാബാവ ആരോപിച്ചു. മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ എന്ന ബാനറും ഏന്തിയായിരുന്നു പ്രതിഷേധം. മലങ്കര ഓർത്തഡോക്സ് സുന്നഹദോസിനെ തുടർന്നാണ് പ്രതിഷേധം നടന്നത്. കന്യാസ്ത്രീകളുടെ നേരേ ഉണ്ടായ ആക്രമണം ക്രൈസ്തവ സഭകളുടെ നല്ല പ്രവർത്തനങ്ങളെ താഴ്ത്തി കെട്ടുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന ഉള്ള വ്യക്തിസ്വാതന്ത്ര്യവും, പൗര അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണിത്. ഇത് മതേതര ഇന്ത്യക്ക് ഭൂഷണമല്ല. ഇത്തരം സംഘടനകളെ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡ് സർക്കാരാണെങ്കിലും കന്യാസ്ത്രീകൾ ജാമ്യാപേക്ഷ തള്ളിയ സമയത്ത് കോടതിയിൽ നിന്ന് പുറത്ത് വന്ന പബ്ലിക്ക് പ്രോസിക്യൂട്ടറെ മാല ഇട്ട് സ്വീകരിച്ചു. വളരെ തീവ്രമായ സംഘടനകളെയാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്.
ഭരണപക്ഷം സമൂഹത്തിൻ്റെ സ്വാതന്ത്യത്തിന് എതിരായി നിൽക്കുന്നത് ശരിയല്ലെന്നും, കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമുദായങ്ങളോടുള്ള സമീപനത്തിൽ ഒരു വശത്തൂടെ പ്രീണനവും മറുവശത്തിലൂടെ പീഡനവും എന്നത് ഇരു തോണിയിൽ കാൽ വയ്ക്കുന്നത് പോലെയാണെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.
Key Words: The Malankara Orthodox Church, Central Government, Nun Arrested
COMMENTS