Flight accident in Gujarat
അഹമ്മദാബാദ്: ഗുജറാത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നു വീണു. എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
242 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം താഴേക്ക് മൂക്കുകുത്തുന്നതിൻ്റെയും ഉയരം നേടാൻ പാടുപെടുന്നതിന്റെയും വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിമാനം നിലത്ത് ഇടിച്ചതും തീഗോളമായി പൊട്ടിത്തെറിക്കുന്നതും കാണാം. ഉച്ചയ്ക്ക് 1.38 ന് തകർന്നുവീഴുന്നതിന് മുമ്പ് വിമാനം ഏകദേശം അഞ്ച് മിനിറ്റ് പറന്നു.
ജനവാസ മേഖലയിലാണ് വിമാനം വീണത്. വിമാനം കെട്ടിടങ്ങളിൽ ഇടിച്ചുകയറിയതായി കരുതപ്പെടുന്നു. അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന AI 171 എന്ന വിമാനമാണ് തകർന്നത്.
സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്നാണ് വിമാനം പറത്തിയത്.
ഗാന്ധിനഗറിൽ നിന്ന് 90 പേർ ഉൾപ്പെടുന്ന മൂന്ന് എൻഡിആർഎഫ് ടീമുകളെ അപകടസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വഡോദരയിൽ നിന്ന് മൂന്ന് ടീമുകളെ കൂടി അപകടസ്ഥലത്തേക്ക് മാറ്റുന്നുണ്ടെന്ന് എൻഡിആർഎഫ് കൂട്ടിച്ചേർത്തു.
അപകടത്തില്‍ 110 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
COMMENTS