The police have taken Shajan Skaria, editor of the Marunadan Malayali news portal, into custody in a defamation case
തിരുവനന്തപുരം: അപകീർത്തി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത മറുനാടൻ മലയാളി ന്യൂസ് പോർട്ടൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്കു കോടതി ജാമ്യം അനുവദിച്ചു.
രാത്രി 10.15 ന് കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ഷാജനെ പോലീസ് പിടികൂടി കൊണ്ടുപോയത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഷാജനെ ഷർട്ട് ഇടാൻ പോലും അനുവദിക്കാതെയാണ് പിടിച്ചിറക്കി കൊണ്ടുപോയത്. മാഹി സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
തിരുവനന്തപുരം സൈബർ പൊലീസാണ് ഷാജനെ കസ്റ്റഡിയിൽ എടുത്തത്.
അറസ്റ്റിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഷാജന് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കാൻ ഇരുന്ന തന്നെ ഷർട്ട് ഇടാൻ പോലും അനുവദിക്കാതെയാണ് പോലീസ് പിടികൂടി കൊണ്ടുപോയതെന്ന് ഷാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിസം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കിയാണ് ഷാജൻ മാധ്യമങ്ങളെ കണ്ടത്.
പിണറായിക്കും മകൾക്കുമെതിരേ വാർത്ത നൽകുന്നതിന്റെ പ്രതികാരമായാണ് തന്നെ വേട്ടയാടുന്നതെന്നും ഷാജൻ പറഞ്ഞു.
അറസ്റ്റ് ചെയ്തപ്പോൾ താൻ ചെയ്ത കുറ്റം എന്താണെന്നുപോലും പോലീസ് പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിൽ പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസുകളാണെന്നും ഷാജൻ പറഞ്ഞു.
Keywords: Shajan Scaria, Kerala Police, Gana Vijayan
COMMENTS