തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിക്...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പോലും കഴിയാത്ത സ്ഥലത്ത് താന്‍ എന്തിനാണ് പോകുന്നതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.
വിവാദമായതിന് പിന്നാലെയാണ് അവിടെ തനിക്ക് ഒരു കസേര പോലും തരുന്നത്. രാജീവ് ചന്ദ്രശേഖറിന് ഉണ്ടായിരുന്ന കസേര പോലും കേരളത്തിലെ പ്രതിപക്ഷ നേതാവിന് അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിന് അവര്‍ ചോദിക്കുന്നതിനനുസരിച്ച് സമയം നീട്ടിക്കൊടുത്തുകൊണ്ടിരിക്കുക എന്നല്ലാതെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫ് സർക്കാർ വിഴിഞ്ഞത്ത് കല്ലിട്ട സമയത്ത് പിണറായി വിജയന്‍ പറഞ്ഞത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്നാണ്. എന്നിട്ട് എന്ത് തട്ടിപ്പാണ് നടന്നതെന്നും സതീശന്‍ ചോദിച്ചു. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുമെന്ന ഭയമാണ് സര്‍ക്കാരിന്. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രമാണ് സംസാരിക്കാന്‍ കഴിയുക.
അവിടെ താന്‍ പോയിട്ട് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Key Words: Political Battle, V.D. Satheesan,Vizhinjam
COMMENTS