അഭിനന്ദ് ന്യൂഡൽഹി: ബുധൻ, വ്യാഴം ദിവസങ്ങ7, 8 തീയതികളിൽ പാകിസ്ഥാൻ അതിർത്തിയുടെ തെക്കൻ ഭാഗത്ത് വൻ വ്യോമാഭ്യാസത്തിന് ഇന്ത്യൻ വ്യോമസേന ഒരുങ്ങുന...
അഭിനന്ദ്
ന്യൂഡൽഹി: ബുധൻ, വ്യാഴം ദിവസങ്ങ7, 8 തീയതികളിൽ പാകിസ്ഥാൻ അതിർത്തിയുടെ തെക്കൻ ഭാഗത്ത് വൻ വ്യോമാഭ്യാസത്തിന് ഇന്ത്യൻ വ്യോമസേന ഒരുങ്ങുന്നു.
ഇതിനായി സർക്കാർ വ്യോമസേനയ്ക്ക് (NOTAM) നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജിയോ-ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൺ പറഞ്ഞു.
റാഫേൽ, മിറാഷ് 2000, സുഖോയ് -30 എന്നിവയുൾപ്പെടെ എല്ലാ മുൻനിര വിമാനങ്ങളും ഈ അഭ്യാസത്തിൽ പങ്കെടുക്കും.
വ്യോമസേനാ അഭ്യാസം ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
ഈ കാലയളവിൽ മേഖലയിൽ വ്യോമാതിർത്തിയിൽ സിവിലിയൻ വിമാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് NOTAM സൂചിപ്പിക്കുന്നു.
, വലിയ തോതിലുള്ള സൈനിക അഭ്യാസത്തിനുള്ള തയ്യാറെടുപ്പുകളാണെന്നാണ് വിവരം.
26 പേരുടെ ജീവനെടുത്ത പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ വ്യോമാഭ്യാസം ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.
ഏപ്രിൽ 25 ന്, ഇന്ത്യ തങ്ങളുടെ മുൻനിര യുദ്ധവിമാനങ്ങളെയും എലൈറ്റ് പൈലറ്റുമാരെയും ഉൾപ്പെടുത്തി ഒരു വലിയ തോതിലുള്ള സൈനികാഭ്യാസം നടത്തിയിരുന്നു.
ഇതേസമയം നാവികസേനയും യുദ്ധസജ്ജമാണെന്നു വ്യക്തമാക്കിക്കൊണ്ട് അഭ്യാസപ്രകടനം നടത്തിയിരുന്നു.
ഇന്ത്യൻ വ്യോമസേന തങ്ങളുടെ നൂതന റാഫേൽ ജെറ്റുകളെയും ഉയർന്ന നിര പൈലറ്റുമാരെയും അഭ്യാസത്തിനായി വിന്യസിച്ചിരുന്നു. ആക്രമൺ എന്ന് നാമകരണം ചെയ്തായിരുന്നു ആ അഭ്യാസം.
പർവതപ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഭൂപ്രദേശങ്ങളിൽ പൈലറ്റുമാർ ഉയർന്ന തീവ്രതയുള്ള ഗ്രൗണ്ട് സ്ട്രൈക്ക് സിമുലേഷനുകൾ നടത്തി, Su-30MKI സ്ക്വാഡ്രണുകളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ആ അഭ്യാസം.
മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ, ആഴത്തിലുള്ള ആക്രമണ ദൗത്യങ്ങളുടെ മാതൃകയിലുള്ളതായിരുന്നു ആക്രമൺ അഭ്യാസം.
വിദൂര ലക്ഷ്യങ്ങളിൽ വിപുലീകൃത-ദൂര സോർട്ടികൾ, കൃത്യമായ ആക്രമണങ്ങൾ എന്നിവയും പുതിയ അഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേസമയം, 1971-ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിനുശേഷം ആദ്യമായി രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് അഭ്യാസങ്ങൾ നടത്താൻ സർക്കാർ തയ്യാറെടുക്കുകയാണ് .
സാധ്യമായ സംഘർഷ സാഹചര്യങ്ങൾ നേരിടാൻ സാധാരണക്കാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 259 സ്ഥലങ്ങളിൽ വലിയ തോതിലുള്ള ഡ്രിൽ നടക്കും.
COMMENTS