ടെൽ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിശ്ശബ്ദമാക്കിക്കൊണ്ട് യമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതി...
ടെൽ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിശ്ശബ്ദമാക്കിക്കൊണ്ട് യമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചു.
25 മീറ്റർ ആഴമുള്ള കുഴിയാണ് വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിന് 75 മീറ്റർ മാത്രം അകലെ ഉണ്ടായിരിക്കുന്നത്.
ഇസ്രയേലിന്റെ ആരോ മിസൈൽ പ്രതിരോധ സംവിധാനവും അമേരിക്കയുടെ താഡ് സിസ്റ്റവും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും മിസൈലിനെ പ്രതിരോധിക്കാനായില്ല. ആറുപേർക്ക് പരിക്കുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലാണ് തൊടുത്തതെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു.
യമനിലെ ഭീകരർ തീകൊണ്ട് കളിച്ചിരിക്കുകയാണെന്നും തിരിച്ചടി മാരകമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സുരക്ഷ ക്യാബിനറ്റ് യോഗം വിളിച്ചിരിക്കുകയാണ് നെതന്യാഹു.
എയർ ഇന്ത്യയുടെ വിമാനം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായിരുന്നു മിസൈൽ ആക്രമണം. ജോർദാൻ ആകാശ പരിധിയിൽ എത്തിയ എയർ ഇന്ത്യ വിമാനം പിന്നീട് അബുദാബിയിലേക്ക് തിരിച്ചുവിട്ടു.
ബെൻ ഗുറിയോണിലേക്കുള്ള വിമാന സർവീസുകൾ എല്ലാ വിമാന കമ്പനികളും നിർത്തിവച്ചിരിക്കുകയാണ്.
പൂതി വിമതർക്കെതിരെ അമേരിക്ക ശക്തമായ സൈനിക നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇസ്രയേലിനെതിരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Keywords: Israel, Ben Guirion airport, Huti terrorist, Yemen, Air India
COMMENTS