കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ എൻ. രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെ ഇടപ്പള്ളിയിലുള്ള ശാന്തികവ...
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ എൻ. രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെ ഇടപ്പള്ളിയിലുള്ള ശാന്തികവാടം ശ്മശാനത്തിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. ഏപ്രിൽ 21ന് ഭാര്യ ഷീല, മകൾ ആരതി, പേരക്കുട്ടികൾ എന്നിവർക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കശ്മീരിലേക്ക് പോയ രാമചന്ദ്രൻ, ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിലാണ് മരണപ്പെട്ടത്.
ബുധനാഴ്ച കൊച്ചിയിലെത്തിച്ച മൃതദേഹം, അമേരിക്കയിൽ നിന്ന് സഹോദരൻ എത്തുന്നതുവരെ റെനൈ മെഡിസിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മൃതദേഹം ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെച്ച ശേഷം, മങ്ങാട്ട് റോഡിലെ വസതിയിൽ അന്തിമോപചാരത്തിനായി കൊണ്ടുപോയി.
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, എറണാകുളം എംപി ഹൈബി ഈഡൻ, എംഎൽഎമാരായ അൻവർ സാദത്ത്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പേർ രാമചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു.
Key Words: N. Ramachandran, Kashmir Terror Attack
COMMENTS