The police are preparing to interrogate actors Shine Tom Chacko and Srinath Bhasi in the hybrid cannabis case
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പൊലീസ് ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു.
ഇതേസമയം, ഷൈൻ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താതിരിക്കാൻ ഉള്ള മറുമരുന്ന് (ആൻറിഡോപ്പ്) ഉപയോഗിച്ചിരുന്നതായി പോലീസിന് സംശയം ബലപ്പെട്ടു.
ആൻറിഡോപ്പ് ഉപയോഗിച്ചാൽ ആ വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രയാസമാണ്.
ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതിനു ശേഷം മാത്രം ഷൈനെ ചോദ്യം ചെയ്യാനാണ് തീരുമാനം.
താൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞിരുന്നു.
പക്ഷേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാതെ കോടതിയിൽ കേസ് നിൽക്കില്ലെന്ന് പോലീസിന് അറിയാം. ഷൈന്റെ കാര്യത്തിൽ സമാനമായ അനുഭവം നേരത്തെ പോലീസിന് ഉള്ളതുമാണ്.
അതുകൊണ്ട് പഴുതടച്ച് നീങ്ങനാണ് പോലീസിന്റെ തീരുമാനം. കമ്മിഷണർ പുട്ട വിമലദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷം തുടർനടപടികൾക്ക് പോകാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ഷൈനോട് പോലീസ് പറഞ്ഞിരുന്നു. എന്നാൽ, ചൊവ്വാഴ്ച തനിക്ക് അസൗകര്യം ഉള്ളതിനാൽ തിങ്കളാഴ്ച എത്താം എന്നാണ് ഷൈൻ പോലീസിനോട് പറഞ്ഞത്. ഇത് പോലീസ് അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആന്റി ഡോപ് സംശയം ബലപ്പെട്ടതോടെ നാളെ ഹാജരാകേണ്ടതില്ലെന്നും പിന്നീട് വിളിപ്പിക്കും എന്നും ഷൈനോട് പോലീസ് പറയുകയായിരുന്നു.
ആലപ്പുഴയില്‍ രണ്ടു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്ലിമയെ അറിയാമെന്ന് ഷൈന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം.
ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൊടുത്തതായി തസ്ലീമ സുല്‍ത്താന മൊഴി കൊടുത്തിരുന്നുവെന്നും ഇരുവര്‍ക്കുമൊപ്പം പല തവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലീമ പൊലീസിനോടു സമ്മതിച്ചിരുന്നതായി വാര്‍ത്തകളുണ്ട്.
തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിനും കിട്ടിയിരുന്നു. തസ്ലീമയുടെ ഭര്‍ത്താവ് സുല്‍ത്താനെയും തമിഴ്നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വച്ചു എക്‌സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്തുന്നതിലെ മുഖ്യ കണ്ണിയായിരുന്നു സുല്‍ത്താന്‍.
തസ്ലീമയ്ക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞിരുന്നു.വിദേശത്തു നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് സുല്‍ത്താന എറണാകുളത്തും ആലപ്പുഴയിലും വിതരണം ചെയ്തിരുന്നു.
ഇതേസമയം, സിനിമയില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെങ്കിലും തന്നെയും ശ്രീനാഥ് ഭാസിയേയും മാത്രമാണ് പൊലീസ് വേട്ടയാടുന്നതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.
ഇതിനിടെ, ഷൈന്‍ ടോം ചാക്കോയില്‍ നിന്നു ശേഖരിച്ച രക്തവും മുടിയും നഖവം മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാന്‍ ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്.
Summary: The police are preparing to interrogate actors Shine Tom Chacko and Srinath Bhasi in the hybrid cannabis case. The move for questioning is based on Shine's statement the other day that he knows Taslima, the main accused in the case of seizure of hybrid cannabis worth Rs 2 crore in Alappuzha.
COMMENTS