തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. വാര്‍ഷികാഘോഷങ്ങളുടെയും 'എന്റെ...
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും.
വാര്‍ഷികാഘോഷങ്ങളുടെയും 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസര്‍കോട് കാലിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. വൈകീട്ട് നാലിന് കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്ത് മെയ് 30 വരെയാണ് വാര്‍ഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗവും പ്രദര്‍ശന വിപണന മേളയുമുണ്ടാകും. തിരുവനന്തപുരത്താണ് സമാപനം.തദ്ദേശ തിരഞ്ഞെടുപ്പും അതിന് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിറുത്തിയുള്ള വന്‍പ്രചരണ പരിപാടികളിലൂടെ തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് 100 കോടിയിലേറെ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ വാര്‍ഷികാഘോഷം സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം വാര്‍ഷികാഘോഷങ്ങളില്‍ സഹകരിക്കുന്നില്ല.
അതേസമയം, ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാർ ലഘുലേഖ ഇറക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം നടക്കുന്നത് കേരളത്തിലാണെന്നും ലഘുലേഖയില്‍ പറയുന്നു. വാര്‍ഷികത്തിന്റെ ഭാഗമായാണ് ലഘുലേഖ പുറത്തിറക്കിയത്. രണ്ടുപേജുള്ള ലഘുലേഖയ്ക്ക് പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്‌ലെറ്റും തയ്യാറാക്കിയിട്ടുണ്ട്.
Key Words: 4th Anniversary Celebrations of Pinarayi government, Kasaragod
COMMENTS