ആലപ്പുഴ : ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന് സി പി എം നേതാവ് ജി സുധാകരൻ...
ആലപ്പുഴ : ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന് സി പി എം നേതാവ് ജി സുധാകരൻ.
ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണ്. സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല. പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെ പോകുന്നു. അയാള്‍ക്കെതിരെ നടപടിയില്ല, അറസ്റ്റ് ചെയ്യണ്ടേ എന്നും സുധാകരൻ ചോദിച്ചു.
എം ബി എ ഉത്തരക്കടലാസ് സ്കൂട്ടറില്‍ കൊണ്ടു പോയില്ലേ. ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാൻസലറും ഒരു വിദ്യാർത്ഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയില്ല. എല്ലായിടത്തും ലഹരി. ഇതിലും മുന്നിലല്ലേ. സ്വയം പുകഴ്ത്തല്‍ നിർത്തണമെന്നും സുധാകരൻ പറഞ്ഞു.
എം എല്‍എ യുടെ മകന്‍റെ പ്രശ്നത്തില്‍ താൻ സജി ചെറിയാനെതിരെ ഒന്നും പറഞ്ഞില്ല. എം എല്‍ എയുടെ മകനെ ആശ്വസിപ്പിക്കാൻ പോയതാണ്. എം എല്‍ എയുടെ മകനെ എനിക്കറിയാം. അയാള്‍ ലഹരിയൊന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോള്‍ പിടിച്ചു കൊണ്ടു പോയതാണ്. അയാള്‍ അതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരെയും ജി സുധാകരൻ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സർക്കാരിന്‍റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് പാവപ്പെട്ടവന് പ്രയോജനമില്ല. ആരോഗ്യ മേഖലയില്‍ നമ്പർ വണ്‍ എന്ന് മാത്രം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പിനെതിരെയും ജി സുധാകരൻ കടുപ്പിച്ചു. ടി വി തോമസിന് ശേഷം ആലപ്പുഴയില്‍ ഏതെങ്കിലും പുതിയ വ്യവസായങ്ങള്‍ വന്നിട്ടുണ്ടോ. ആശുപത്രികള്‍ മാത്രം വരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
Key Words: CPM, G Sudhakaran
COMMENTS